The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

കൽപ്പറ്റയിലും നെടുമ്പാലയിലും രണ്ട് ടൗൺഷിപ്പുകൾ:  മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മേപ്പാടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങിൽ രണ്ട് ടൗൺഷിപ്പുകൾ വേഗത്ത…

Kerala02 Jan 2025, 3:55 PM 16,225
കൽപ്പറ്റയിലും നെടുമ്പാലയിലും രണ്ട് ടൗൺഷിപ്പുകൾ:  മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മേപ്പാടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവടങ്ങിൽ രണ്ട് ടൗൺഷിപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.


ദുരിതബാധിതതരായവരുടെ പുനരധിവാസം സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പാക്കേജിന്റെ വിശദാശംശങ്ങൾ   പരിശോധിച്ചിരുന്നു.\"\"


ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി  സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്.  നിലവിൽ സ്ഥലം കൈവശം വെച്ചവർ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയൽചെയ്ത റിട്ട് ഹർജികളിലാണ് ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്.


എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ മുന്നോട്ടു കൊണ്ടുപോകാൻ അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്.  ഇപ്പോൾ ഫീൽഡ് സർവേ നടന്നുകൊണ്ടിരിക്കുകയാണ്.


ഭൂമിയുടെ വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയിൽ 10 സെന്റും ആയിരിക്കും നൽകുക. ടൗൺഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗൻവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും.


ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി 25 നകം പുറത്തിറക്കാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ. ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗ്ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവ്വേ നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ പെടുന്ന 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തി മൈക്രോ പ്ലാൻ തയാറാക്കിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.


പ്രത്യേക പരിഗണന നൽകേണ്ട സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികൾ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങൾ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം  മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാൻ സർവ്വേ വഴി കണ്ടെത്തി.


ടൗൺ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും. ഉരുൾ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാൻ കളക്ടീവ് ഫാമിങ് പോലുള്ള   ഉൽപ്പാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളിൽ നിന്ന് അന്യം നിന്നുപോകില്ല.


പുനരധിവാസവുമായി ബന്ധപ്പെട്ട് കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൽ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ടൗൺഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി.


തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്‌കോണിനെ (കിഫ്‌കോൺ)  ചുമതലപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ധന-നിയമ വകുപ്പുകളുടെ അഭിപ്രായ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാറുകാരായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചു.


ത്രിതല സംവിധാനത്തിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനിർമ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവും പ്രധാന സ്‌പോൺസർമാരും  മന്ത്രിമാരും ഉൾപ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കും. പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേന്മയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സർക്കാർ, പി.എം.സി  പ്രതിനിധികളും  മൂന്നാം കക്ഷി എന്ന നിലയിൽ ഒരു സ്വതന്ത്ര എൻജിനീയർ, സ്വതന്ത്ര ഓഡിറ്റർ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനമായിരിക്കും ഈ സമിതി. പ്രൊജക്ടുമായി ബന്ധപ്പെട്ട എല്ലാ കരാർരേഖകളും പരിശോധിച്ച് ശുപാർശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നൽകുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.


2019 ലെ ഉത്തരവ്  പ്രകാരം സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്. വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ കാര്യത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ നൽകും.  ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതർക്കും അനുവദിക്കും. പുനരധിവാസം വേണ്ട അഞ്ച് ട്രൈബൽ കുടുംബങ്ങളുണ്ട്. അവരുടെ താൽപര്യപ്രകാരമുള്ള പുനരധിവാസം ഏർപ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്‌പോൺസർഷിപ്പ് ഫ്രയിം വർക്ക് അംഗീകരിക്കും.


സ്‌പോൺസർഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും. വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, സ്‌പോൺസർഷിപ്, സി.എസ്.ആർ  ഫണ്ട്, പി.ഡി.എൻ.എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗൺഷിപ് പ്രൊജക്ടിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുന:രധിവാസം ഒരുമിച്ച് നടപ്പിലാക്കും.


100 ലധികം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനംചെയ്ത 38 സ്‌പോൺസർമാരുടെ യോഗം ചേർന്നു. നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പിന്റെ മോഡൽ യോഗത്തിൽ അവതരിപ്പിച്ചു. സ്‌പോൺസർമാർക്ക് പ്രത്യേക വെബ് പോർട്ടൽ നിലവിൽവരും. ഒരോ സ്‌പോൺസർമാർക്കും നൽകുന്ന  പ്രത്യേക ഐ ഡി നമ്പർ   ഉപയോഗിച്ച്   നിർമാണ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ  കഴിയും.


പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി,  രാഹുൽ ഗാന്ധി എം.പിയുടെ പ്രതിനിധി, കർണാടക സർക്കാർ പ്രതിനിധി, ഡിവൈഎഫ്‌ഐ, കെസിബിസി,   നാഷണൽ സർവ്വീസ് സ്‌കീം, ശോഭ സിറ്റി, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ  തുടങ്ങിയവരാണ് പങ്കെടുത്തത്. ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ദുരന്തത്തെ എൽ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിൻറ് സെക്രട്ടറി അറിയിച്ചത്.


കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തിൽ സൂചനകളില്ല.


ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തള്ളണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോഗം പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ചേരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ മാതൃക ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു.


Share this story

Share

Related Stories