വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം മോഷണം
തിരുവനന്തപുരം: വർക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പണവും സ്വർണവും മോഷ്ടിച്ചു. വർക്കല ഹരിഹരപുരം എല്‍പി സ്കൂളിന് സമീപത്തെ വീട്ടിലെ മൂന്നുപേർക്കാണ് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത…

തിരുവനന്തപുരം: വർക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പണവും സ്വർണവും മോഷ്ടിച്ചു. വർക്കല ഹരിഹരപുരം എല്‍പി സ്കൂളിന് സമീപത്തെ വീട്ടിലെ മൂന്നുപേർക്കാണ് വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലർത്തി നല്‍കിയ ശേഷം മോഷണം നടത്തിയത്.
അക്രമത്തിനിരയായ മൂന്നുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണം നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ സ്വദേശിനിക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി (74), മരുമകള്‍ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇവരെ മയക്കിക്കിടത്തിയ ശേഷം നേപ്പാള്‍ സ്വദേശിയായ യുവതിയും ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരും ചേർന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. 15ദിവസമായി ഇവിടെ നേപ്പാള്‍ സ്വദേശി ജോലിക്കുവരുന്നുണ്ടായിരുന്നു.
ശ്രീദേവിയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. അമ്മയെയും ഭാര്യയെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മകൻ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. ഇതിലൊരാളെ നാട്ടുകാർ അപ്പോള്‍ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും നേപ്പാള്‍ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടേയും മറ്റ് രണ്ട് പേരുടേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അക്രമത്തിനിരയായ മൂന്നുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണം നടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ സ്വദേശിനിക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി (74), മരുമകള്‍ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇവരെ മയക്കിക്കിടത്തിയ ശേഷം നേപ്പാള്‍ സ്വദേശിയായ യുവതിയും ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരും ചേർന്ന് സ്വർണവും പണവും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. 15ദിവസമായി ഇവിടെ നേപ്പാള്‍ സ്വദേശി ജോലിക്കുവരുന്നുണ്ടായിരുന്നു.
ശ്രീദേവിയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. അമ്മയെയും ഭാര്യയെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് മകൻ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. ഇതിലൊരാളെ നാട്ടുകാർ അപ്പോള്‍ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും നേപ്പാള്‍ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടേയും മറ്റ് രണ്ട് പേരുടേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.




