‘ധർമടത്ത് ഞാൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കും; അൻവറല്ല അത് തീരുമാനിക്കേണ്ടത്’
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കാൻ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർ…

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കാൻ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടിയിലെ ഉന്നതർ തനിക്കെതിരെ തിരിഞ്ഞുവെന്നതു മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ പാർട്ടിയിൽ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, അൻവറുമായി തെറ്റിയ കാര്യത്തിൽ മാധ്യമങ്ങൾ തന്നെ ഗവേഷണം നടത്തി കാരണം കണ്ടുപിടിക്കൂവെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനോടുള്ള അൻവറിന്റെ മാപ്പു പറച്ചിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ‘‘മാപ്പ് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ ഉപകാരപ്പെടുന്നുണ്ടാകും. ധർമടത്ത് ഞാൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഞാൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അൻവറല്ല. അക്കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കും. താൻ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല.’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനോടുള്ള അൻവറിന്റെ മാപ്പു പറച്ചിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ‘‘മാപ്പ് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ ഉപകാരപ്പെടുന്നുണ്ടാകും. ധർമടത്ത് ഞാൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഞാൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അൻവറല്ല. അക്കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കും. താൻ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല.’’ – മുഖ്യമന്ത്രി വ്യക്തമാക്കി.




