The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

*വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയു…

Kerala13 Jun 2025, 4:10 AM 38,516
പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

*വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്


കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. പാലിയേറ്റീവ് കെയറിൽ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ മാറാട് പ്രവർത്തിക്കുന്ന മാറാട് മെഡിക്കൽ സെന്ററിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു.


കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മരുന്ന് വാങ്ങുന്നവർ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും ഫാർമസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നെന്ന് ബോധ്യപ്പെട്ടാൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കണം. (ടോൾ ഫ്രീ നമ്പർ 1800 425 3182). കർശന നടപടി സ്വീകരിക്കും. പരിശോധനകൾ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.


മാറാട് ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ യാതൊരുവിധ രേഖകളും ഇല്ലാതെ വിൽപനയ്ക്കായി സൂക്ഷിച്ച ധാരാളം മോഡേൺ മെഡിസിൻ മരുന്നുകളാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളിൽ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകൾ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണൻ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി. മോഡേൺ മെഡിസിൻ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷനർ യോഗ്യതയോ മരുന്നുകൾ വിൽപന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസൻസുകളോ ഇദ്ദേഹത്തിനില്ല എന്നും കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ആ മരുന്നുകളും രേഖകളും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇത് കൂടാതെ പോലീസും കേസ് എടുത്തിട്ടുണ്ട്.


സ്ഥാപനത്തിൽ കണ്ടെത്തിയ മരുന്നുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ കെ. സുജിത് കുമാർ നിർദേശം നൽകി. കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഇൻചാർജ് സുധീഷ് കെ.വി.യുടെ ഏകോപനത്തിൽ കോഴിക്കോട് ഡ്രഗ്സ് ഇൻസ്‌പെക്ടർ ശാന്തി കൃഷ്ണയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ നൗഫൽ സിവി, നീതു കെ. എന്നിവർ പങ്കെടുത്തു.


Share this story

Share

Related Stories