The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക്

അറബിക്കടലിൽ താഴ്ന്ന എംഎസ്‍സി എൽസ 3 കപ്പലിൽ നിന്നുള്ള എണ്ണ ഇതുവരെ തീരത്തേക്ക് പടർന്നിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ്. കപ്പലിന്റെ ആവശ്യത്തിനായി ഉണ്ടായിരുന്ന എണ്ണ പടരുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നതായു…

Kerala28 May 2025, 4:47 AM 45,555
മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക്
അറബിക്കടലിൽ താഴ്ന്ന എംഎസ്‍സി എൽസ 3 കപ്പലിൽ നിന്നുള്ള എണ്ണ ഇതുവരെ തീരത്തേക്ക് പടർന്നിട്ടില്ലെന്ന് ഔദ്യോഗിക അറിയിപ്പ്. കപ്പലിന്റെ ആവശ്യത്തിനായി ഉണ്ടായിരുന്ന എണ്ണ പടരുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നതായും അറിയിപ്പിൽ പറയുന്നു. അതിനിടെ, കപ്പലിന് അപകടം സംഭവിച്ചതിനെ കുറിച്ച് മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. കപ്പലിൽ നിന്നുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന മാലിന്യം സംബന്ധിച്ച ബാധ്യതകൾക്ക് കപ്പൽ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം.

കോസ്റ്റ്ഗാർഡിന്റെ സക്ഷം, വിക്രം, സമർഥ് എന്നീ 3 കപ്പലുകളാണ് എണ്ണ പടരുന്നത് തടയുന്നതിന് നേതൃത്വം നൽകുന്നത്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടർന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ്’ ഡ്രോണിയർ വിമാനം ഉപയോഗിച്ച് കലർത്തുകയുമാണ് ചെയ്യുന്നത്. കപ്പൽ മുങ്ങിയിടത്തു നിന്ന് 3 കിലോമീറ്ററോളം എണ്ണ പടർന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. ആലപ്പുഴയുടെ തെക്ക് പടിഞ്ഞാറൻ തീരത്തു നിന്ന് 15 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ കഴിഞ്ഞ ദിവസം മുങ്ങിത്താണത്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളിലടിഞ്ഞ കണ്ടെയ്നറുകൾ ഉൾപ്പെടെ നിലവിൽ 100 കണ്ടെയ്നറുകളെങ്കിലും വെള്ളത്തിൽ ഒഴുകിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കപ്പൽ മുങ്ങിയതിന്റെ സമീപമേഖലകളിൽ കണ്ടെയ്നറുകളും അതിലെ വസ്തുക്കളും ചിതറിക്കടക്കുന്നുണ്ട്. ഈ കണ്ടെയ്നറുകൾ ശേഖരിക്കാൾ വൈദഗ്ധ്യം നേടിയവരെ ഉടനടി തയാറാക്കാൻ കപ്പൽ കമ്പനിക്ക് അധികൃതർ നിർദേശം നൽകിയിരുന്നു.

Share this story

Share

Related Stories