കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസുകാർക്കെതിരെ കോടതി കേസെടുത്തു.കുമ്ബള പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. എസ്.ഐ എസ്‌ആർ…

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസുകാർക്കെതിരെ കോടതി കേസെടുത്തു.
കുമ്ബള പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. എസ്.ഐ എസ്‌ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്. മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ചത്.
2023 ഓഗസ്റ്റ് 28നാണ് പൊലീസ് പിന്തുടരുന്നതിനിടെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫറാസ് മരിച്ചത്. സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് പൊലീസ് വിദ്യാർഥികള്‍ ഓടിച്ച കാറിനെ പിന്തുടർന്നത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഫറാസിന്റെ കുടുംബം അറിയിച്ചിരുന്നു.
കുമ്ബള പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്. എസ്.ഐ എസ്‌ആർ രജിത്ത്, സി.പി.ഒ.മാരായ ടി ദീപു, പി രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കോടതി കേസെടുത്തത്. മരിച്ച ഫറാസിന്റെ മാതാവിന്റെ പരാതിയിലാണ് കാസർകോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ചത്.
2023 ഓഗസ്റ്റ് 28നാണ് പൊലീസ് പിന്തുടരുന്നതിനിടെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫറാസ് മരിച്ചത്. സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കിടെ പുറത്ത് കാറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് പൊലീസ് വിദ്യാർഥികള്‍ ഓടിച്ച കാറിനെ പിന്തുടർന്നത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഫറാസിന്റെ കുടുംബം അറിയിച്ചിരുന്നു.




