‘കേരളം കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തി; ചർച്ചയിൽ പോസിറ്റീവായ ഒന്നുമില്ല’
കടമെടുപ്പ് വിഷയത്തിൽ കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചർച്ചയിൽ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്നും മന…

കടമെടുപ്പ് വിഷയത്തിൽ കേന്ദ്രവും കേരളവും തമ്മിലുള്ള ചർച്ച പരാജയം. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചർച്ചയിൽ പോസിറ്റീവായ ഒന്നും ഉണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. വിചാരിച്ച അത്ര നേട്ടം ചർച്ചയിൽ ഉണ്ടായില്ല. കേരളം കേസ് കൊടുത്തതിൽ കേന്ദ്രത്തിന് അതൃപ്തിയുണ്ട്. കേസുള്ളപ്പോൾ എങ്ങനെ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രനിലപാടെന്നും ബാലഗോപാൽ വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന് കേന്ദ്രം നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്നു സുപ്രീംകോടതിയില്‍ സമവായമായതിനെ തുടർന്നാണ് ഇരുകൂട്ടരും ചർച്ച നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ധനകാര്യ സെക്രട്ടറി ഡോ. ടി.വി.സോമനാഥൻ, അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ട രാമൻ, അഡിഷണൽ സെക്രട്ടറി സജ്ജൻ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവരും പങ്കെടുത്തു.
കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്താമെന്നു സുപ്രീംകോടതിയില്‍ സമവായമായതിനെ തുടർന്നാണ് ഇരുകൂട്ടരും ചർച്ച നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ധനകാര്യ സെക്രട്ടറി ഡോ. ടി.വി.സോമനാഥൻ, അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ട രാമൻ, അഡിഷണൽ സെക്രട്ടറി സജ്ജൻ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവരും പങ്കെടുത്തു.




