The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ അറിയിച്ചു. പീച്ചി…

Kerala29 Mar 2025, 6:00 PM 16,331
കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ അറിയിച്ചു. പീച്ചി അണക്കെട്ടില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെ മണലിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഒരു സെമി പെര്‍മനന്റ് സ്ട്രക്ച്ചറാണ് കൈനൂര്‍ ചിറ. ഒമ്പത് കിലോമീറ്റര്‍ അധികം നീളമുള്ള പുത്തൂര്‍ ഡൈവേര്‍ഷന്‍ കനാലിലൂടെ ജലവിതരണം സുഗമമാക്കുന്നതിന് നദിയുടെ ജലനിരപ്പ് ഉയര്‍ത്തുക എന്നതാണ് ഈ ഘടനയുടെ പ്രാഥമിക ധര്‍മ്മം. ഇതുവഴി നദിയില്‍ നിന്ന് എടുക്കുന്ന വെള്ളം ജലസേചനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ പ്രദേശത്തിന്റെ കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം ചിറയുടെ മുകളില്‍ ഭാഗത്തെ സമീപപ്രദേശങ്ങളിലും കിണര്‍ റീചാര്‍ജ്ജിലും ഭൂഗര്‍ഭജല റീചാര്‍ജിങ്ങിലും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.


കൈനൂര്‍ ഭാഗത്ത് മണലിപ്പുഴയുടെ ഇരുകരകളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിനായി പ്രദേശവാസികളില്‍ നിന്നും ഒരു ദശാബ്ദത്തില്‍ ഏറെയായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നുള്ളത്. ഈ പ്രവൃത്തി നടപ്പിലായാല്‍ ഇരു കരയിലേക്കുള്ള ഗതാഗതം എളുപ്പമാകും. ഇതുകൂടാതെ ചിറയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ചിലവാകുന്ന തുക ഒഴിവാക്കാനും സാധിക്കുന്നതാണ്. നിലവിലുള്ള കൈനൂര്‍ച്ചിറ പൂര്‍ണമായും പൊളിച്ചുമാറ്റി 46 മീറ്റര്‍ നീളത്തില്‍ പണിയുന്ന ആര്‍സിബിയ്ക്ക് 10 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള നാല് ഷട്ടറുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആര്‍സിബിയുടെ ഡെക്ക്സ്ലാബിന് 4.7 മീറ്റര്‍ വീതിയാണുള്ളത് ഇരുകരകളിലേക്കുമുള്ള അപ്പ്രോച്ച് റോഡിന്റെ നിര്‍മ്മാണവും റിവര്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


റെഗുലേറ്ററിന്റെ ഷട്ടര്‍ ഓപ്പറേഷനുകള്‍ എല്ലാം മെക്കാനിക്കല്‍ സഹായത്തോടെയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്കായി 2024 ഡിസംബര്‍ 21 ന് ഗവണ്‍മെന്റില്‍ നിന്ന് പത്തുകോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനാകും.18 മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി.


Share this story

Share

Related Stories