മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്, വാംഖഡെയില്‍ വീരോചിത സ്വീകരണം
കനത്ത മഴയെ വെല്ലുവിളിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കി മുംബൈ നഗരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ താരങ്ങളുടെ വിക്…

കനത്ത മഴയെ വെല്ലുവിളിച്ച് മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ ആവേശത്തിലാക്കി മുംബൈ നഗരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്ടറി പരേഡ്. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ താരങ്ങളുടെ വിക്ടറി പരേഡ് രാത്രി 7.45 ഓടെയാണ് ആരംഭിച്ചത്. നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് വിജയയാത്ര നടന്നത്. ടീം സഞ്ചരിക്കുന്ന ബസിനു മുന്നിൽ പൊലീസുകാർ നിരന്ന് വാഹനത്തിനു കടന്നുപോകാനുള്ള വഴിയൊരുക്കി. ആരാധകർ ടീം ബസിനെ അനുഗമിച്ചു.
ഇന്ത്യൻ ആരാധകര്‍ വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച നിമിഷം. ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോൾ വിരാട് കോലിയും അക്സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ലയും കളിക്കാര്‍ക്കൊപ്പം ടീം ബസിലുണ്ടായിരുന്നു. വിക്ടറി മാര്‍ച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് താരങ്ങളെ ആദരിച്ചു.




