The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

വയലൻസ് വേണ്ടെന്ന് സ്വരാജും ശബരീനാഥനും

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും അഭിരുചികൾ സമാനമാണെന്ന് യുവരാഷ്ട്രീയ നേതാക്കളായ എം സ്വരാജും കെ എസ് ശബരീനാഥും. വായിച്ച പുസ്തകങ്ങളിലും വായനയെ കുറിച്ചുള്ള കാഴ്ചപ്പാടിലും കലാവിഷ്കാരങ്ങളോടുള്ള സമീപനത്…

Kerala09 Jan 2025, 11:45 PM 16,857
വയലൻസ് വേണ്ടെന്ന് സ്വരാജും ശബരീനാഥനും

രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെങ്കിലും അഭിരുചികൾ സമാനമാണെന്ന് യുവരാഷ്ട്രീയ നേതാക്കളായ എം സ്വരാജും കെ എസ് ശബരീനാഥും. വായിച്ച പുസ്തകങ്ങളിലും വായനയെ കുറിച്ചുള്ള കാഴ്ചപ്പാടിലും കലാവിഷ്കാരങ്ങളോടുള്ള സമീപനത്തിലും ഇരുവരും ഒരേ അഭിപ്രായക്കാർ. വായനയാണ് തങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ ഉറപ്പിച്ചതെന്ന് പറയുമ്പോഴും പുതിയ പുസ്തകങ്ങളിലെ ഉള്ളടക്കത്തെപ്പറ്റി ഇരുവരും ഒരേ ആശങ്ക പങ്കുവെച്ചു. കെ എൽ ഐ ബി എഫ് ഡയലോഗ് സെഷനിൽ വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു ഇരുവരും.


പുസ്തകങ്ങളിലും കലകളിലും അരാഷ്ട്രീയതയും അക്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെ പറ്റി ഇരുവരും ആശങ്ക പങ്കുവെച്ചു. അടുത്തിടെ ഇറങ്ങിയ മിക്ക തെന്നിന്ത്യൻ സിനിമകളും അക്രമത്തെ പ്രകീർത്തിക്കുന്നതാണെന്നും അതിനു വൻ സ്വീകാര്യത കിട്ടുന്നുവെന്നും എം സ്വരാജ് പറഞ്ഞു. എന്നാൽ രാഷ്ട്രീയകൊലപാതകങ്ങൾ വർധിക്കുന്നു എന്ന പ്രചാരണം തെറ്റാണ്. ചരിത്രം പരിശോധിച്ചാൽ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞതായി കാണാനാകും.


അജണ്ടകളുടെ ഭാഗമായ പുസ്തകങ്ങൾക്കും സ്വീകാര്യത കിട്ടുന്നു. രാഷ്ട്രപിതാവിനെ കൊന്നതാര് എന്ന് പറയാൻ മടിക്കുന്ന എഡിറ്റോറിയലുകൾ മലയാളം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വരുന്നു. വളച്ചൊടിക്കപ്പെടുന്ന ചരിത്രം സ്വീകരിക്കപ്പെടുന്നത് ആശങ്കാജനകമാണ്. കലാസ്വാദനത്തിലും വായനയിലും നിക്ഷിപ്ത താല്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. പുതിയ ലോകങ്ങളിലേക്ക് തുറന്നുവെച്ച വാതിലുകളാണ് പുസ്തകങ്ങൾ. ഓരോ പുസ്തകം വായിച്ചു കഴിയുമ്പോഴും ഓരോ പുതിയ മനുഷ്യനുണ്ടാകുന്നു. ഒരേ പുസ്തകം രണ്ടുപേർ വായിക്കുമ്പോൾ രണ്ടു പുസ്‌തകമുണ്ടാകുന്നു. പരന്ന വായനയാണോ ഒരേ വിഷയത്തിലുള്ള ആഴത്തിലുള്ള വായനയാണോ മികച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും സ്വരാജ് പറഞ്ഞു.


സിനിമകളിലും പുസ്തകങ്ങളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. സമൂഹത്തിൽ അക്രമങ്ങൾ കൂടുന്നതായി പത്രങ്ങളുടെ പ്രാദേശിക പേജ് പരിശോധിച്ചാൽ മനസിലാകും. പപ്പടത്തിന്റെ പേരിൽ വരെ സംഘർഷം നടക്കുന്നുവെന്നത് ചിരിച്ചുതള്ളാനാകില്ല. മനുഷ്യന്റെ മൃഗവാസനകളെ ഇത്തരം സിനിമകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുറമേക്ക് അക്രമകാരിയായാലും ഇല്ലെങ്കിലും അക്രമങ്ങളെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് അവ നമ്മെ പരുവപ്പെടുത്തുന്നുണ്ട്. പ്രതിവർഷം എണ്ണമറ്റ പുസ്തകങ്ങൾ ഇറങ്ങുന്ന നാടാണ് കേരളം. പുതിയ എഴുത്തുകാർ ധാരാളമായി ഉണ്ടാകുന്നു. എല്ലാ വാർഡുകളിലും പുസ്തകോത്സവം നടക്കുന്ന തരത്തിൽ കേരളം വളർന്നു. അത് കാലത്തിന്റെ അനിവാര്യതയാണെന്നും ശബരീനാഥൻ പറഞ്ഞു.


Share this story

Share

Related Stories