The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

പുന്നയൂരില്‍ പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണം: വനിതാ കമ്മിഷന്‍

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവര്‍ക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ…

Kerala25 Jan 2024, 3:25 AM 31,490
പുന്നയൂരില്‍ പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണം: വനിതാ കമ്മിഷന്‍

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ തീരപ്രദേശത്തെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ളവര്‍ക്കും പ്രത്യേക തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂരിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.


പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക തെറാപ്പിസ്റ്റിനെ നിയോഗിക്കണമെന്നും കിടപ്പു രോഗികള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ വീടുകളിലെത്തി സേവനം ലഭ്യമാക്കണമെന്ന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നൽകുമെന്നും അവർ പറഞ്ഞു. ആവശ്യമുള്ള രോഗികളെ വീട്ടിലെത്തി പരിചരണം നല്‍കുന്നത് വലിയ സമാശ്വാസം നല്‍കുന്നതിന് വഴിയൊരുക്കും. അലോപ്പതി, ഹോമിയോ, ആയുര്‍വേദ ചികിത്സകള്‍ നിലവില്‍ ലഭ്യമാക്കുന്നുണ്ട്.


ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പു രോഗികള്‍, ശാരീരിക, മാനസിക വെല്ലുവിളി എന്നിവ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കണ്ട് പ്രത്യേക പരിചരണം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി പാലിയേറ്റീവ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പാലിയേറ്റീവ് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ ആവശ്യമുള്ളവര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം.


ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11ലെ ഫിഷറീസ് കോളനിയില്‍ 16 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം. ഇതിനായിസമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ ഫിഷറീസ്, റവന്യു വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ച് നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.


സ്ത്രീകളെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ തീരദേശമേഖലയില്‍ വ്യാപകമായിട്ടുണ്ട്. ഇക്കാര്യം കേരളീയ സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം. ഈ പ്രശ്‌നത്തില്‍ നിന്നും തീരദേശത്തുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി നല്ല ധനകാര്യ മാനേജ്‌മെന്റ് സാധ്യമാകുന്ന വിധം ഇടപെടല്‍ നടത്താന്‍ ഫിഷറീസ് വകുപ്പ് പ്രത്യേകം പദ്ധതി നടപ്പാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.


പുന്നയൂര്‍ പഞ്ചായത്തിലെ ഏഴ്, പതിനൊന്ന് വാര്‍ഡുകളിലായി ആറ് വീടുകളിലാണ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും സന്ദര്‍ശനം നടത്തിയത്. ഓട്ടിസം ബാധിതരായ കുട്ടികള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, സാമ്പത്തിക പരാധീനതയാലും കിടപ്പ് രോഗത്താലും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയാണ് ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യം. എടക്കഴിയൂര്‍ പീടിക പറമ്പില്‍ അജിത, വേഴമ്പറമ്പത്ത് മല്ലിക, ഒളാട്ട് വീട്ടില്‍ രമ, കാനം പറമ്പത്ത് റസാഖ്, കറുത്താറം വീട്ടില്‍ ഷെരീഫ, പോള്‍ വീട്ടില്‍ സുനിത ബാബു തുടങ്ങിയവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്.


പഞ്ചായത്തംഗം എം.കെ. അരാഫത്ത്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ്, സാഗര്‍ മിത്ര പ്രതിനിധികളായ വി.എ. റിഷാന, ശിശിര കെ ജോസഫ് തുടങ്ങിയവരും ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തു.


Share this story

Share

Related Stories