ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ച കാർ കണ്ടെത്തി; ഡ്രൈവറും കാറുടമയും അറസ്‌റ്റിൽ
കുട്ടമശേരി ആനിക്കാട് കവലയിൽ ഓട്ടോയിൽനിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരനെ ഇടിച്ച് നിർത്താതെപോയ കാർ കണ്ടെത്തി. കാറോടിച്ചിരുന്ന ചെങ്ങമനാട് മേയ്‌ക്കാട് ഷാൻ നിവാസിൽ ഷാൻ (42), കാറുടമ തൃക്കാക്കര സ്വദേശിനി ര…

കുട്ടമശേരി ആനിക്കാട് കവലയിൽ ഓട്ടോയിൽനിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരനെ ഇടിച്ച് നിർത്താതെപോയ കാർ കണ്ടെത്തി. കാറോടിച്ചിരുന്ന ചെങ്ങമനാട് മേയ്‌ക്കാട് ഷാൻ നിവാസിൽ ഷാൻ (42), കാറുടമ തൃക്കാക്കര സ്വദേശിനി രഞ്‌ജിനി എന്നിവരെ ആലുവ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാർ കസ്റ്റഡിയിലെടുത്തു.
ചൊവ്വ രാവിലെ 10ന് ആലുവ - പെരുമ്പാവൂർ റൂട്ടിൽ കുട്ടമശേരി ആനിക്കാട് കവലയിലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് വാഴക്കുളം പ്രേം നിവാസിൽ പ്രജിത്ത് - അശ്വതി ദമ്പതികളുടെ മകൻ നിഷികാന്ത് പി നായർ (ഏഴ്) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോകുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
നിഷികാന്തിന്റെ അച്ഛൻ പ്രജിത്താണ് ഓട്ടോ ഓടിച്ചിരുന്നത്. നിഷികാന്തിന്റെ സഹോദരിയും ആറാം ക്ലാസുകാരിയുമായ നിരഞ്ജനയും ഓട്ടോയിൽ ഉണ്ടായിരുന്നു. ഉറക്കത്തിലായിരുന്നതിനാൽ എങ്ങനെയാണ് നിഷികാന്ത് റോഡിലേക്ക് വീണതെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയിൽനിന്നാണ് ഓട്ടോറിക്ഷയിൽനിന്ന് വീഴുന്ന കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്ന ദൃശ്യം ലഭിച്ചത്.
നൊച്ചിമ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ് നിഷികാന്ത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ലോറി ഡ്രൈവറായിരുന്ന പ്രജിത്ത് കുറച്ചുനാളായി വാഴക്കുളത്ത് ഓട്ടോറിക്ഷ ഓടിക്കുകയാണ്.
ചൊവ്വ രാവിലെ 10ന് ആലുവ - പെരുമ്പാവൂർ റൂട്ടിൽ കുട്ടമശേരി ആനിക്കാട് കവലയിലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് വാഴക്കുളം പ്രേം നിവാസിൽ പ്രജിത്ത് - അശ്വതി ദമ്പതികളുടെ മകൻ നിഷികാന്ത് പി നായർ (ഏഴ്) റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോകുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
നിഷികാന്തിന്റെ അച്ഛൻ പ്രജിത്താണ് ഓട്ടോ ഓടിച്ചിരുന്നത്. നിഷികാന്തിന്റെ സഹോദരിയും ആറാം ക്ലാസുകാരിയുമായ നിരഞ്ജനയും ഓട്ടോയിൽ ഉണ്ടായിരുന്നു. ഉറക്കത്തിലായിരുന്നതിനാൽ എങ്ങനെയാണ് നിഷികാന്ത് റോഡിലേക്ക് വീണതെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയിൽനിന്നാണ് ഓട്ടോറിക്ഷയിൽനിന്ന് വീഴുന്ന കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുന്ന ദൃശ്യം ലഭിച്ചത്.
നൊച്ചിമ സരസ്വതി വിദ്യാനികേതൻ സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ് നിഷികാന്ത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ലോറി ഡ്രൈവറായിരുന്ന പ്രജിത്ത് കുറച്ചുനാളായി വാഴക്കുളത്ത് ഓട്ടോറിക്ഷ ഓടിക്കുകയാണ്.




