The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.…

Kerala13 Apr 2025, 1:15 AM 45,102
ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന് ചെലവഴിക്കാൻ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതിൽ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളർഷിപ്പുകൾ, ലംപ്സ്ം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് തുക നൽകുന്നത്. 2024-25 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കരായ 585 വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉന്നത സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അവസരം ഒരുക്കി. ഇതിന് 81.59 കോടി രൂപയാണ് ചെലവഴിച്ചത്.


സാമൂഹികമായ പുരോഗതിക്ക് വേണ്ടി സംസ്ഥാന സർക്കാർ വളരെയെറെ ഇടപെടലുകൾ ഈ വർഷം നടപ്പിലാക്കുകയുണ്ടായി. ലൈഫ് മിഷൻ വഴി 1,27,377 പേർക്കാണ് ഭവനം ഉറപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ട 1,755 പേർക്ക് 85 ഏക്കർ ഭൂമി വാങ്ങി നൽകാനും ഇക്കാലയളവിൽ കഴിഞ്ഞു. ആയതിന് വേണ്ടി 70.64 കോടി രൂപ ചെലവഴിച്ചു.  ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. 


വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് മികച്ച ഭൗതിക സാഹചര്യം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെ 4,568 പേർക്ക് പഠന മുറികൾ നിർമ്മിച്ചു നൽകുകയും 3,273 പേർക്ക് പുതിയതായി പഠന മുറി അനുവദിക്കുകയും ചെയ്തു.


 പണി പൂർത്തീകരിക്കാത്ത വീടുകളുടെ പണി പൂർത്തീകരിച്ച് സുരക്ഷിത ഭവനം നൽകുന്ന വകുപ്പിന്റെ അഭിമാന പദ്ധതിയായ സേഫ് വഴി കഴിഞ്ഞ വർഷം മാത്രം 6,622 പേർക്ക് ഭവനം ലഭിക്കുകയുണ്ടായി. കൂടാതെ മുൻ വർഷങ്ങളിൽ അനുവദിച്ച 4,165 വീടുകൾ പൂർത്തികരിച്ച്  വാസയോഗ്യമാക്കുകയും ചെയ്തു.


പട്ടികജാതി വിഭാഗത്തിലെ ഏറ്റവും ദുർബ്ബല വിഭാഗത്തിൽപെടുന്ന 2,184 പേർക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി  48.70 കോടി രൂപ ചെലവഴിക്കുകയുണ്ടായി. സംസ്ഥാനത്താകെ ചികിത്സാ ധനസഹായമായി 29.28 കോടി രൂപ നടപ്പ്‌ സാമ്പത്തിക വർഷം ചെലവഴിക്കയുണ്ടായി.  ആയതിന്റെ പ്രയോജനം 13,183 പേർക്ക് ലഭിക്കുകയും ചെയ്തു.


പട്ടികജാതി നഗറുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കർ ഗ്രാമ പദ്ധതി പ്രകാരം വിവിധ വികസന പ്രവർത്തികൾക്കായി 32.72 കോടി രൂപ ചെലവഴിക്കയുണ്ടായി.  ആയതിന്റെ പ്രയോജനം സംസ്ഥാനത്തൊട്ടാകെ 806 നഗറുകൾക്ക് ലഭിക്കുകയും സമഗ്രമായ മാറ്റങ്ങൾ ഈ പ്രദേശങ്ങളിൽ സാധ്യമാക്കുകയും ചെയ്തു.


Share this story

Share

Related Stories