ഒരു വർഷത്തിനു ശേഷം ശംഭു അതിർത്തി തുറക്കുന്നു; സമരം ചെയ്ത കർഷകരെ നീക്കി
കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊ…

കർഷകസമരത്തെ തുടർന്ന് ഒരു വർഷത്തോളമായി അടഞ്ഞുകിടന്ന ശംഭു, ഖനൗരി അതിർത്തികൾ തുറക്കുന്നു. അതിർത്തിയിൽ കർഷകർ നിർമിച്ച താൽക്കാലിക പന്തലുകളും സ്റ്റേജുകളും പഞ്ചാബ് പൊലീസ് പൊളിച്ചുനീക്കി. സമരം ചെയ്ത കർഷകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഹരിയാന ഭാഗത്തെ തടസ്സങ്ങൾ കൂടി നീക്കിയാൽ റോഡുകളിൽ കൂടി ഗതാഗതം സാധ്യമാകും.
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശംഭു അതിർത്തിയിലേക്കു മടങ്ങിയ കർഷക നേതാക്കളെ പൊലീസ് തടഞ്ഞുവച്ചിരുന്നു. സർവാൻ സിങ് പന്ഥേർ, ജഗ്ജിത് സിങ് ദല്ലേവാൾ എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് മൊഹാലിയിൽ തടഞ്ഞത്.
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശംഭു അതിർത്തിയിലേക്കു മടങ്ങിയ കർഷക നേതാക്കളെ പൊലീസ് തടഞ്ഞുവച്ചിരുന്നു. സർവാൻ സിങ് പന്ഥേർ, ജഗ്ജിത് സിങ് ദല്ലേവാൾ എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് മൊഹാലിയിൽ തടഞ്ഞത്.




