The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടുസാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതിമയക്കുമരുന്ന് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടുസാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതിമയക്കുമരുന്ന് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരായ അച്ചടക്ക നടപടി സസ്‌പെൻഷനിൽ ഒതുക്കി സിപിഐഎം. കടുത്ത നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ…

Kerala15 Jun 2026, 8:32 PM 8,949
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന്  സസ്‌പെന്‍ഷൻ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിന് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഷൻ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരായ അച്ചടക്ക നടപടി സസ്‌പെൻഷനിൽ ഒതുക്കി സിപിഐഎം. കടുത്ത നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യമുയർന്നിട്ടും, ജില്ലാ കമ്മിറ്റി യോഗം നടപടി സസ്‌പെൻഷനിൽ മാത്രമായി ഒതുക്കുകയായിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കിയാൽ തന്റെ ആത്മകഥയിലൂടെ നേതാക്കൾക്കെതിരെയുള്ള നിർണായക വെളിപ്പെടുത്തലുകൾ പുറത്തുവിടുമെന്ന സൂചനകൾ പത്മകുമാർ നൽകിയതിന് പിന്നാലെയാണ് നേതൃത്വം ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.

നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളുമായി പത്മകുമാർ രംഗത്തെത്തി. ശബരിമല മേൽശാന്തി നിയമനത്തിൽ മന്ത്രി ഉൾപ്പെടെയുള്ള സിപിഐഎം നേതൃത്വം ഇടപെട്ടതായാണ് പത്മകുമാറിന്റെ പുതിയ തുറന്നുപറച്ചിൽ. താൻ നിർദ്ദേശിക്കുന്നയാളെ മേൽശാന്തിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കത്ത് നൽകിയിരുന്നുവെന്നും, നിലവിൽ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ആത്മകഥയിൽ ഈ കത്ത് ഉൾപ്പെടെ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാർ സുഹൃത്തുക്കളോട് വ്യക്തമാക്കി.

ഇതിനുപുറമെ, ശബരിമല യുവതീ പ്രവേശന വിവാദകാലത്ത് റാന്നി പെരുനാട്ടിലെ ചില സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാൻ പ്രാദേശിക എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നതായും പത്മകുമാർ വെളിപ്പെടുത്തി. ഈ നീക്കം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന താനാണ് അന്ന് തടഞ്ഞതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ആത്മകഥയിലൂടെ പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന കത്തുകളും തെളിവുകളും പുറത്തുവിടുമെന്ന പത്മകുമാറിന്റെ ശക്തമായ വെല്ലുവിളിയാണ്, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാതെ സസ്‌പെൻഷനിൽ മാത്രം ഒതുക്കി തീർക്കാൻ സി.പി.ഐ.എം നേതൃത്വത്തെ പ്രേരിപ്പിച്ചത്.

Share this story

Share

Related Stories