The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും: കൃഷി മന്ത്രി

ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന…

Kerala04 Mar 2025, 4:25 AM 46,299
കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും: കൃഷി മന്ത്രി

ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്‌കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരള നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാണ്ട് 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ ജല ആഗമന നിർഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളിൽ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാർഷിക യന്ത്രങ്ങൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാൽ കഴിഞ്ഞ നാലുവർഷമായി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തിൽ ആലപ്പുഴ എംഎൽഎ, പി പി ചിത്രരഞ്ജൻ  അറിയിച്ചു. നഗരസഭയിലെ 4 വാർഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുൻ വർഷങ്ങളിൽ ഫണ്ട് വകയിരുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ നാല് വർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായിമാറിയിരിക്കുകയാണെന്നും, ഇവയുടെഒക്കെ  ശാശ്വത പരിഹാരത്തിന് കൃഷിവകുപ്പിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും ചെയർപേഴ്‌സൺ  കെ കെ ജയമ്മ യോഗത്തിൽ അറിയിച്ചു.


       കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനോട് (സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ) 10 ദിവസത്തിനകം ഒരു പഠനം നടത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ കൃഷി മന്ത്രി നിർദേശം നൽകി. പാടശേഖരത്തിലെ ജലസേചന സംവിധാനം, പുനഃരുജ്ജീവനം, പുറം ബണ്ട് ബലപ്പെടുത്തൽ, 4 പമ്പ് ഹൗസുകളുടെനിർമ്മാണം, കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ പാടശേഖരത്തിൽ എത്തിക്കുന്നതിന് ട്രാക്ടർ ബ്രിഡ്ജുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക്, കൃഷിവകുപ്പിന്റെയും എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് രണ്ടുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പാടശേഖരത്തിന്റെ റിസർവ്വേനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റവന്യൂ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സതീദേവി എം ജി, കൗൺസിലർ  അമ്പിളി അരവിന്ദ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ, കർഷകപ്രതിനിധി  കെ സി ജോസഫ്, കൃഷി അഡീഷണൽ ഡയറക്ടർ മീന ടി ഡി, അഡീഷണൽ സെക്രട്ടറി സുരേഷ് കുമാർ കെ, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനീയർ വി ബാബു, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി സി തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories