ബംഗളൂരുവിനെ വീഴ്ത്തി രാജസ്ഥാൻ; സഞ്ജുവിന് മുന്നിൽ ആർസിബി വീണു
ഐപിഎല്ലിലെ ആവേശം നിറഞ്ഞ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക്‌. 24ന് നടക്കുന്ന രാണ്ടാം ക്വാളിഫയറിൽ ടീം സൺറൈസേഴ…

ഐപിഎല്ലിലെ ആവേശം നിറഞ്ഞ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക്. 24ന് നടക്കുന്ന രാണ്ടാം ക്വാളിഫയറിൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു എട്ട് വിക്കറ്റ് നഷ്ടടത്തിലാണ് 172 റണ്ണെടുത്തത്. മറുപടി ബാറ്റിംഗിനിങ്ങിയ രാജസ്ഥാൻ 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു. സ്കോർ: ബംഗളൂരു: 172/8. രാജസ്ഥാൻ: 174/6.
മത്സരത്തിൽ ഭേദപ്പെട്ട തുടക്കമാണ് റോയൽ ചലഞ്ചേഴ്സിന് ലഭിച്ചത്. വിരാട് കോഹ്ലി 33, കാമറൂൺ ഗ്രീൻ 27, രജത് പാട്ടിദാർ 34, മഹിപാൽ ലോംറോർ 32 എന്നിങ്ങനെ സ്കോർ ചെയ്തു. എങ്കിലും കൃത്യമായ ഇടവേളകളിൽ റോയൽ ചലഞ്ചേഴ്സിന് വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.
മറപടി ബാറ്റിംഗിൽ പതിവുപോലെ പതിഞ്ഞ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. യശസ്വി ജയ്സ്വാൾ 45 റൺസുമായി ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ വിക്കറ്റുകൾ വീണത് രാജസ്ഥാനെ ഭയപ്പെടുത്തി. ഒടുവിൽ റിയാൻ പരാഗിന് കൂട്ടായി ഷിമ്രോൺ ഹെറ്റ്മയർ വന്നതോടെ കളി മാറി. ഹെറ്റ്മയർ ആഞ്ഞടിച്ചപ്പോൾ പരാഗിന്റെ സമ്മർദ്ദം കുറഞ്ഞു.
26 പന്തിൽ 36 റൺസുമായി പരാഗ് പുറത്തായപ്പോൾ രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു. 14 പന്തിൽ 26 റൺസുമായാണ് ഹെറ്റ്മയർ പുറത്തായത്. പിന്നാലെ വന്ന റോവ്മാൻ പവലാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ഒപ്പം ഐപിഎല്ലിലെ ആർസിബിയുടെ അവിശ്വസനീയ തിരിച്ചവരവിനും അവസാനമായി.




