The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി

ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാ…

Kerala12 Jun 2025, 4:11 AM 48,329
ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി
ആലപ്പുഴ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളില്‍ ഒന്നിലധികം കുട്ടികള്‍ റാഗിങിന് ഇരകളായതായി സ്ഥിരീകരിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധ്യാപകര്‍ ഹോസ്റ്റലിലെത്തി. ആറ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ രാത്രി തന്നെ സസ്‌പെന്റ് ചെയ്തുവെന്നും പ്രിന്‍സിപ്പലിന്റെ വാര്‍ത്താ കുറിപ്പ്.

ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രിന്‍സിപ്പലിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗുരുതര സംഭവം സ്‌കൂളില്‍ തന്നെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളിയത് ഒരു രക്ഷകര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ്. റാഗിങ് നടന്നിട്ടില്ല എന്നായിരുന്നു രാവിലെ മുതല്‍ സ്‌കൂളിന്റെ വാദം. ഇപ്പോഴും റാഗിങ് എന്ന് വിശദീകരണത്തില്‍ പ്രതിപാദിച്ചിട്ടില്ല. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളെ പ്ലസ് വണ്ണിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു എന്നൊരു വിവരം സെക്യൂരിറ്റി ഇവരെ വിളിച്ചറിയിച്ചു എന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ഒരു കുട്ടിക്കാണ് ഗുരുതരമായി പരുക്കേല്‍ക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തത്.

തിങ്കളാഴ്ച രാത്രി സ്‌കൂള്‍ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത മറുപടി നല്‍കിയതിനായിരുന്നു മര്‍ദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാര്‍ഥി.ഹോസ്റ്റല്‍ റൂമിനുള്ളില്‍ മറ്റു വിദ്യാര്‍ത്ഥികളും റാഗിങ്ങിന് ഇരയായതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ ഇടപെടലില്‍ ഇവര്‍ പരാതിയില്‍ നിന്ന് പിന്മാറിയെന്നും ആരോപണം. മര്‍ദ്ദനത്തില്‍ അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥിയുടെ അച്ഛന്‍ പറയുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനുമുമ്പും സ്‌കൂളില്‍ റാഗിംഗ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share this story

Share

Related Stories