മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ച; ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ
മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യ…

മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും തടയാനുള്ള ബിൽ ലോക്സഭ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിച്ചാൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കോടി രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പറുകൾ ചോരുന്നത് വഴി പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷം വരെയുമാണ് തടവ് ശിക്ഷ ലഭിക്കുക. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരുന്നു. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ നാല് വർഷത്തേക്ക് പരീക്ഷ നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
ഇത്തരം കേസിൽ പ്രതികളെ പൊലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനാകും. കൂടാതെ പ്രതിക്ക് ജാമ്യത്തിന് ലഭിക്കുകയുമില്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനുമാവില്ല. കേസുകൾ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ചുമതലപ്പെടുത്തുക. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷം വരെയുമാണ് തടവ് ശിക്ഷ ലഭിക്കുക. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരുന്നു. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ നാല് വർഷത്തേക്ക് പരീക്ഷ നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
ഇത്തരം കേസിൽ പ്രതികളെ പൊലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനാകും. കൂടാതെ പ്രതിക്ക് ജാമ്യത്തിന് ലഭിക്കുകയുമില്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനുമാവില്ല. കേസുകൾ അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയായിരിക്കും ചുമതലപ്പെടുത്തുക. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്.




