The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

ത്രില്ലടിപ്പിക്കാൻ വീണ്ടും പുഷ്പനാഥ്‌

ത്രില്ലടിപ്പിക്കുന്ന പുസ്തകങ്ങൾ മാത്രം ലഭിക്കുന്ന ഒരു സ്റ്റാൾ മൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി മലയാളി വായനക്കാരെ ഉദ്വേഗഭരിതമായ കഥാസാഹചര്യങ്ങളിലൂടെ കൊണ്ടുപോയ ഡിറ്റക…

Kerala11 Jan 2025, 6:45 PM 41,378
ത്രില്ലടിപ്പിക്കാൻ വീണ്ടും പുഷ്പനാഥ്‌

ത്രില്ലടിപ്പിക്കുന്ന പുസ്തകങ്ങൾ മാത്രം ലഭിക്കുന്ന ഒരു സ്റ്റാൾ മൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി മലയാളി വായനക്കാരെ ഉദ്വേഗഭരിതമായ കഥാസാഹചര്യങ്ങളിലൂടെ കൊണ്ടുപോയ ഡിറ്റക്റ്റീവ്-ഹൊറർ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളിൽ തിരക്കേറെയാണ്. വിൽപ്പനാ താൽപ്പര്യങ്ങൾക്ക് ഉപരിയായി കേരളത്തിലെ മികച്ച അപസർപ്പക സാഹിത്യകാരനെ ഇന്നത്തെ കാലത്ത് അടയാളപ്പെടുത്തുകയാണ് കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസ് ഈ പുസ്തകമേളയിൽ.


കോട്ടയം പുഷ്പനാഥ് എന്നറിയപ്പെടുന്ന സി ജി സക്കറിയയുടെ ചെറുമകൻ റയാന്‍ പുഷ്പനാഥാണ് നിലവിൽ കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസിന് നേതൃത്വം നൽകുന്നത്. പുഷ്പനാഥിന്റെ എഴുപതോളം പുസ്തകങ്ങൾ പുനർപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്കുകളും ഓഡിയോ ബുക്കുകളുമുണ്ട്.


സങ്കൽപ കഥകളുടെ അമരക്കാരനായ കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് മാർക്സിനോടും ഡിറ്റക്റ്റീവ് പുഷ്പരാജിനോടും പ്രത്യേക ആരാധകരുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു.

ഭയവും ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും ഉത്തരമില്ലാത്ത കഥാസാഹചര്യങ്ങളും പുഷ്പനാഥ്‌ നോവലുകളുടെ പ്രത്യേകതയായിരുന്നു. 1968 ൽ സയന്റിഫിക് ത്രില്ലറായ ആദ്യ നോവല്‍ ചുവന്ന മനുഷ്യനിലൂടെയാണ് പുഷ്പനാഥ്‌ എഴുത്തിന്റെ ലോകത്തേക്ക് വന്നത്. തുടർന്ന് 350തോളം പുസ്തകങ്ങൾ കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിച്ചു.


Share this story

Share

Related Stories