The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

അതിദാരിദ്ര്യനിര്‍മാര്‍ജന ആശയങ്ങള്‍ പങ്കുവെച്ച് ജനപ്രതിനിധികള്‍

അതിദാരിദ്ര്യനിര്‍മാര്‍ജനതിനായി വേറിട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം മെയിന്&#x2…

Kerala19 Feb 2024, 5:45 PM 24,249
അതിദാരിദ്ര്യനിര്‍മാര്‍ജന ആശയങ്ങള്‍ പങ്കുവെച്ച് ജനപ്രതിനിധികള്‍

അതിദാരിദ്ര്യനിര്‍മാര്‍ജനതിനായി വേറിട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത് തദ്ദേശ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം മെയിന്‍ ഹാളില്‍ ‘അതിദാരിദ്ര്യ നിര്‍മാര്‍ജനം’ വിഷയത്തില്‍ നടന്ന സെമിനാര്‍ ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി.

ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അതിദാരിദ്ര്യനിര്‍മാര്‍ജനം മുന്‍നിര്‍ത്തി വിവിധആശയങ്ങള്‍ പങ്കുവെച്ചു.


ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. 2025 നവംബറോടുകൂടി കേരളത്തെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് സുസ്ഥിര ഉപജീവനത്തിന് മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നത്  കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.


ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ മേഖലകള്‍ മുന്‍നിര്‍ത്തി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. അതിദരിദ്ര കുടുംബങ്ങളുടെ സാഹചര്യങ്ങള്‍ വിലയിരുത്തി വ്യക്തികേന്ദ്രീകൃത ഇടപെടലുകളാണ് നടത്തേണ്ടതെന്ന് സെഷന്‍ വിലയിരുത്തി. ‘മനസ്സോടെ ഇത്തിരി മണ്ണ്’ പോലുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യത്തോടെയാണ് കാണേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നു.


പ്രത്യേക സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ അതിദരിദ്രരായി മാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ദാരിദ്ര്യത്തെ കുറിച്ചും മള്‍ട്ടി ഡൈമെന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സിനെ കുറിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന്  വിഷയാവതരണം നടത്തിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. കെ. എന്‍ ഹരിലാല്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതിദരിദ്രരുടെ സാമ്പത്തിക സാമൂഹികഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉജ്ജീവനം പദ്ധതിയെക്കുറിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് വിശദീകരിച്ചു.  വിവിധ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളെ കുറിച്ച് മോഡറേറ്ററായ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം പ്രതിപാദിച്ചു. സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന്  മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധി ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.


ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രതിനിധി എസ് കുമാരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി എസ് കെ പ്രീജ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ടി കെ രവി  തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories