സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല; ശിപാർശ തള്ളി മന്ത്രിസഭായോഗം
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. 60 വയസാക്കണമെന്ന ശിപാർശ മന്ത്രിസഭായോഗം തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല ശിപാർശയായിരുന്നു 60 വയസാക്കണമെന്നത്. ഇന്ന് ചേർന്ന മന്ത്…

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. 60 വയസാക്കണമെന്ന ശിപാർശ മന്ത്രിസഭായോഗം തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറി തല ശിപാർശയായിരുന്നു 60 വയസാക്കണമെന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ശിപാർശ തള്ളിയത്. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ശിപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
സമിതിയുടെ മറ്റ് ശിപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. സർക്കാർ ജീവനക്കാർക്കായി കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥലം മാറ്റ തർക്കങ്ങൾ പരിഹരിക്കാൻ സർവ്വീസ് സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കാനും തീരുമാനാമായി.
സമിതിയുടെ മറ്റ് ശിപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു. സർക്കാർ ജീവനക്കാർക്കായി കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥലം മാറ്റ തർക്കങ്ങൾ പരിഹരിക്കാൻ സർവ്വീസ് സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കാനും തീരുമാനാമായി.




