പന്ന്യനും അരുണ്‍കുമാറും സുനിലും ആനിരാജയും: സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് കൂടിയായ ആനി രാജയുമായിരിക്കും മത്സരിക്കുക.
സംസ്ഥാന കൗണ്‍സിലിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ നാലു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളില്‍ സിപിഎമ്മും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.
തൃശ്ശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലായായി വരുന്ന മാവേലിക്കര മണ്ഡലത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരുള്‍പ്പടെ പരിഗണിച്ചെങ്കിലും പുതുമുഖമായ എ.ഐ.വൈ.എഫ് നേതാവ് അരുണ്‍ കുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് കൂടിയായ ആനി രാജയുമായിരിക്കും മത്സരിക്കുക.
സംസ്ഥാന കൗണ്‍സിലിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫില്‍ നാലു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളില്‍ സിപിഎമ്മും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.
തൃശ്ശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലായായി വരുന്ന മാവേലിക്കര മണ്ഡലത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരുള്‍പ്പടെ പരിഗണിച്ചെങ്കിലും പുതുമുഖമായ എ.ഐ.വൈ.എഫ് നേതാവ് അരുണ്‍ കുമാറിന് തന്നെ നറുക്ക് വീഴുകയായിരുന്നു.




