The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

‘ഓപ്പറേഷൻ സ്മൈൽ’: ഇതുവരെ 213 ഗോത്ര കുടുംബങ്ങളുടെ ഭൂമി അളന്ന് രേഖപ്പെടുത്തി

മാർച്ച് ആദ്യവാരത്തോടെ പദ്ധതി പൂർത്തിയാകുംവർഷങ്ങളായി കൈവശമുള്ള ഭൂമി എന്നാൽ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാൻ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസർഗോഡ് ജില്ലയിലെ ഗോത്ര വിഭാഗമായ കൊറഗ കുടുംബത്തിന്റെ…

Kerala07 Feb 2025, 8:55 PM 48,735
‘ഓപ്പറേഷൻ സ്മൈൽ’: ഇതുവരെ 213 ഗോത്ര കുടുംബങ്ങളുടെ ഭൂമി അളന്ന് രേഖപ്പെടുത്തി

മാർച്ച് ആദ്യവാരത്തോടെ പദ്ധതി പൂർത്തിയാകും


വർഷങ്ങളായി കൈവശമുള്ള ഭൂമി എന്നാൽ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാൻ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസർഗോഡ് ജില്ലയിലെ ഗോത്ര വിഭാഗമായ കൊറഗ കുടുംബത്തിന്റെ ദീർഘനാളത്തെ ദു:ഖം. വീടില്ല, കൃഷിക്ക് സ്ഥലമില്ല, ഉള്ളത് കൈവശമുണ്ടെങ്കിലും നിയമപരമായ രേഖകളില്ല. ഇതിന് പരിഹാരമായി റവന്യൂ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ സ്മൈൽ’ പദ്ധതി ആവിഷ്കരിക്കാൻ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നിർദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മാസം റവന്യൂ മന്ത്രി കെ. രാജൻ പദ്ധതിക്ക് തുടക്കമിട്ടു. പട്ടികവർഗ്ഗ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


രണ്ട് താലൂക്കുകളിലായി 59 കോളനികളിലായി വ്യാപിച്ചുകിടക്കുന്ന 478 ഏക്കർ ഭൂമി അളന്ന് അതിർത്തി നിർണയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഇതുവരെ 213 കുടുംബങ്ങളുടെയും ഭൂമി അളന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ എട്ട് വില്ലേജുകളിലെ ഭൂമി സർക്കാരിന്റെ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി അളന്ന് തിട്ടപ്പെടുത്തി. മാർച്ച് ആദ്യവാരത്തോടെ പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.


കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി 1,706 ഓളം കൊറഗ ഗോത്ര വിഭാഗക്കാർ താമസിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുമ്പോൾ ഭവനപദ്ധതികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നതാണ് ”ഓപ്പറേഷൻ സ്‌മൈലിന്റെ നേട്ടം.


ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ, കാസർഗോഡ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ.കെ. മോഹൻദാസ്, അസിസ്റ്റന്റ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ.വി. രാഘവൻ എന്നിവരാണ് പദ്ധതി പ്രവർത്തനം നിർവഹിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ, താഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ഊരുമൂപ്പന്മാർ, പ്രമോട്ടർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ ഗോത്രവിഭാഗം നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ഭൂമി പ്രതിസന്ധി അവസാനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.


Share this story

Share

Related Stories