ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി ഓപ്പണ്‍ സര്‍വകലാശാല വി സി മുബാറക് പാഷ
ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയുടെ പ്രഥമ വെെസ് ചാൻസലറായ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കി.പുറത്താക്കല്‍നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വി സിമാരില്‍ നിന്ന് ഗവർണർ ഇന്…

ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയുടെ പ്രഥമ വെെസ് ചാൻസലറായ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കി.
പുറത്താക്കല്‍നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വി സിമാരില്‍ നിന്ന് ഗവർണർ ഇന്ന് ഹിയറിംഗ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹിയറിംഗിന് മുൻപ് തന്നെ വി സി രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതുവരെ രാജിക്കത്തില്‍ ഗവർണർ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, പുറത്താക്കല്‍ നടപടിയുടെ ഭാഗമായി വി സിമാരില്‍ നിന്നും ഗവർണർ ഇന്ന് ഹിയറിംഗ് നടത്തി. കാലിക്കറ്റ്, സംസ്കൃതം, ഡിജിറ്റല്‍ ഓപ്പണ്‍ സർവകലാശാല വി സിമാരോട് രാജ് ഭവനില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിർദേശം. ഇവരില്‍ ഡിജിറ്റല്‍ സർവകലാശാല വി സിയും കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സർവകലാശാല വി സിയുടെ അഭിഭാഷകൻ ഓണ്‍ലെെനിലൂടെയാണ് ഹാജരായത്. ഹിയറിംഗില്‍ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വി സിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി.
പുറത്താക്കല്‍നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വി സിമാരില്‍ നിന്ന് ഗവർണർ ഇന്ന് ഹിയറിംഗ് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഹിയറിംഗിന് മുൻപ് തന്നെ വി സി രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതുവരെ രാജിക്കത്തില്‍ ഗവർണർ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, പുറത്താക്കല്‍ നടപടിയുടെ ഭാഗമായി വി സിമാരില്‍ നിന്നും ഗവർണർ ഇന്ന് ഹിയറിംഗ് നടത്തി. കാലിക്കറ്റ്, സംസ്കൃതം, ഡിജിറ്റല്‍ ഓപ്പണ്‍ സർവകലാശാല വി സിമാരോട് രാജ് ഭവനില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിർദേശം. ഇവരില്‍ ഡിജിറ്റല്‍ സർവകലാശാല വി സിയും കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സർവകലാശാല വി സിയുടെ അഭിഭാഷകൻ ഓണ്‍ലെെനിലൂടെയാണ് ഹാജരായത്. ഹിയറിംഗില്‍ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വി സിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി.




