വീണ്ടും കനൽ ഒരുതരിയായി ഇടതുപക്ഷം; കേരളത്തിൽ യു.ഡി.എഫ് തരംഗം
ഒരിക്കല്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള്‍ പൊലിഞ്ഞത് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളാണ്. തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവ…

ഒരിക്കല് കൂടി ലോക്സഭാ തെരഞ്ഞെടുപ്പില് സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള് പൊലിഞ്ഞത് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളാണ്. തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരം അടക്കമുള്ളയിടങ്ങളില് മികച്ച മുന്നേറ്റവും നടത്തി. കഴിഞ്ഞ തവണത്തെ കനലൊരു തരിയെ കുറഞ്ഞത് എട്ട് സീറ്റിലേക്ക് എങ്കിലും എത്തിക്കാന് കഴിയുമെന്നാണ് എല്.ഡി.എഫ് തെരഞ്ഞെടുപ്പിന് ശേഷവും കണക്ക് കൂട്ടിയത്. പക്ഷേ കണക്ക് കൂട്ടലുകള് പാളി. ഇത്തവണയും ദയനീയമായി തോറ്റു. സീറ്റുകളുടെ എണ്ണം നിലനിര്ത്തിയെങ്കിലും ഇടത് കോട്ടകളടക്കം പലയിടത്തും കടപുഴകി വീണു.
എന്നാൽ തൃശൂര് നഷ്ടപ്പെട്ടത് ഉജ്ജ്വല വിജയത്തിനിടയിലും യു.ഡി.എഫിനും കല്ലുകടിയാണ്. പക്ഷേ ട്വന്റി- ട്വന്റി എന്ന സ്വപ്നം പൂവണഞ്ഞില്ലെങ്കിലും ആധികാരമായ വിജയമാണ് യുഡിഎഫ് കൊയ്തെടുത്തത്. പലയടിത്തും കഴിഞ്ഞ തവണത്തേക്കാള് ചിലയിടങ്ങളില് ഭൂരിപക്ഷം ഉയര്ത്താനും ആയി. ഷാഫി പറമ്പിലിനെ ഇറക്കിയ വടകരയിലെ സര്ജിക്കല് സ്ട്രൈക്ക് വിജയം കൊയ്തത് കോണ്ഗ്രസ് നേതൃത്വത്തിനും കരുത്തായി മാറി. തൃശൂരില് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ബിജെപിയോട് പടവെട്ടാന് കെ.മുരളീധരനെ ഇറക്കിയ തന്ത്രം മറ്റിടങ്ങളില് യു.ഡി.എഫിന് സഹായമായിട്ടുണ്ട്.




