സിനിമയിറങ്ങി 48 മണിക്കൂര്‍ കഴിയാതെ റിവ്യൂ വേണ്ട, പരാതിപ്പെടാൻ പോര്‍ട്ടല്‍
കൊച്ചി: റിവ്യൂ ബോംബിംഗിനെതിരെ പരാതിപ്പെടാൻ സൈബർ പൊലീസ് പോർട്ടല്‍ തയ്യാറാക്കണമെന്നും സിനിമകള്‍ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുതെന്നും ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോർട്ട്.പെട്ടെന്…

കൊച്ചി: റിവ്യൂ ബോംബിംഗിനെതിരെ പരാതിപ്പെടാൻ സൈബർ പൊലീസ് പോർട്ടല്‍ തയ്യാറാക്കണമെന്നും സിനിമകള്‍ റിലീസായി 48 മണിക്കൂർ കഴിയാതെ റിവ്യൂ അനുവദിക്കരുതെന്നും ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോർട്ട്.
പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം സുഗമമാക്കാൻ പോർട്ടല്‍ സഹായകമാകുമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിവ്യൂബോംബിംഗ് നടത്തുന്ന വ്യാജ ഐ.ഡികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ സെല്‍ നൂതന സാങ്കേതികവിദ്യയും ഐ.ടി ടൂളുകളും ഉപയോഗിക്കണം. സിനിമ റിലീസായി 48 മണിക്കൂറിനകം നല്ലൊരുഭാഗം പ്രേക്ഷകർക്കും ബാഹ്യസ്വാധീനമില്ലാതെ അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് അഡ്വ. ശ്യാം പത്മന്റെ റിപ്പോർട്ടിലെ വിലയിരുത്തല്‍.
സിനിമയെ തകർക്കാൻ റിവ്യൂബോംബിംഗ് നടത്തുന്നവരെ കർശനമായ നിയമങ്ങളുപയോഗിച്ച് തടയാനാകും. എന്നാല്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരും വ്ലോഗർമാരും വലിയൊരുവിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുമെന്നതിനാല്‍ ഇവരുടെ റിവ്യൂകള്‍ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. നെഗറ്റീവ് റിവ്യൂകള്‍ തടയണമെന്ന ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നല്‍കിയത്.
പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം സുഗമമാക്കാൻ പോർട്ടല്‍ സഹായകമാകുമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിവ്യൂബോംബിംഗ് നടത്തുന്ന വ്യാജ ഐ.ഡികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ സെല്‍ നൂതന സാങ്കേതികവിദ്യയും ഐ.ടി ടൂളുകളും ഉപയോഗിക്കണം. സിനിമ റിലീസായി 48 മണിക്കൂറിനകം നല്ലൊരുഭാഗം പ്രേക്ഷകർക്കും ബാഹ്യസ്വാധീനമില്ലാതെ അഭിപ്രായം സ്വരൂപിക്കാനാകുമെന്നാണ് അഡ്വ. ശ്യാം പത്മന്റെ റിപ്പോർട്ടിലെ വിലയിരുത്തല്‍.
സിനിമയെ തകർക്കാൻ റിവ്യൂബോംബിംഗ് നടത്തുന്നവരെ കർശനമായ നിയമങ്ങളുപയോഗിച്ച് തടയാനാകും. എന്നാല്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരും വ്ലോഗർമാരും വലിയൊരുവിഭാഗം പ്രേക്ഷകരെ സ്വാധീനിക്കുമെന്നതിനാല്‍ ഇവരുടെ റിവ്യൂകള്‍ നിയന്ത്രിക്കുന്നത് വെല്ലുവിളിയാണ്. നെഗറ്റീവ് റിവ്യൂകള്‍ തടയണമെന്ന ഹർജിയിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നല്‍കിയത്.




