The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്

കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക   സർവകലാശാല തയ്യാറാക്കി…

Kerala27 Nov 2024, 11:10 PM 41,270
വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്

കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക   സർവകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാർശകൾ 2024, കോൾ നിലങ്ങളുടെ അറ്റ്‌ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


        കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവർഷം മുൻപുള്ള കൃഷി രീതിയല്ല ഇന്ന്. കേരളത്തിൽ തന്നെ ഒരിടത്ത് നടപ്പിലാക്കുന്ന കൃഷിരീതി അതേപോലെ മറ്റൊരിടത്ത് നടപ്പാക്കാൻ കഴിയില്ല. ഭൂപ്രകൃതിയും കാലാവസ്ഥയും അടിസ്ഥാനമാക്കി മാറ്റങ്ങൾ അനിവാര്യമാണ്. കാർഷിക മേഖലയിൽ നടക്കുന്ന പഠനങ്ങൾ മണ്ണിന് ഗുണം ഉണ്ടാവണം എന്നതാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. പുതിയ വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഉള്ളടക്കത്തിന്റെ അപ്‌ഡേറ്റും യഥാസമയം സാധ്യമാക്കുമെന്ന്  മന്ത്രി പറഞ്ഞു.\"\"


        വിള അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിൽ പ്രതിസന്ധികൾ ഏറെയാണ്. കാലാവസ്ഥയെ കണക്കിലെടുത്തു കൊണ്ടുള്ള കൃഷി രീതി മാത്രമേ കേരളത്തിൽ ഫലവത്തായി നടക്കുകയുള്ളൂ. ഉൽപ്പാദനത്തിൽ വരുന്ന കുറവ് വരുമാനത്തിൽ പ്രതിഫലിക്കും. കാലാനുസൃതമായ മാറ്റം വരുത്തി സാങ്കേതിക വിദ്യകളും മാറ്റങ്ങളും കൃഷിരീതിയിൽ പ്രായോഗികമാക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മറികടക്കാനുള്ള പരിഹാരരീതികളും വിള നഷ്ടം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും ശാസ്ത്ര സമൂഹത്തിന്റെ പഠനങ്ങളിലുണ്ട്. 2017 പുറത്തിറക്കിയ വിള പരിപാലന ശുപാർശകൾ വളരെയേറെ പ്രയോജനപ്രദമായിരുന്നു. അതിനാലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ശുപാർശകളുടെ മലയാളം പതിപ്പ് വേണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടത്. കർഷകരുടെ ഭാഷയിൽ അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിള പരിപാലന ശുപാർശകൾ തയ്യാറാക്കിയതിൽ കാർഷിക സർവകലാശാലയെ അഭിനന്ദിക്കുന്നതായൂം മന്ത്രി അറിയിച്ചു.


        കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ എ സക്കീർ ഹുസൈൻ, എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജേക്കബ് ജോൺ, കർഷക പ്രതിനിധി സുജിത്ത്, കാർഷിക സർവകലാശാല ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories