ഡൽഹിയിൽ വൻ പ്രതിഷേധം; അതിഷിയടക്കം എഎപി മന്ത്രിമാർ കസ്റ്റഡിയിൽ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച എഎപി മന്ത്രിമാരെയും പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി അതിഷി മർ…

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച എഎപി മന്ത്രിമാരെയും പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഓഫീസിലേക്ക് വിദ്യാഭ്യാസ മന്ത്രി അതിഷി മർലേനയുടേയും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്ന് ആരോപിച്ചാണ് കെജ്രിവാളിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
മോദിക്കും ബിജെപി സർക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവർത്തകരെ പോലീസ് നേരിട്ടതാണ് സംഘർഷത്തിന് കാരണം. പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ പോലീസ് സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നു. പലയിടത്തും ബാരിക്കേടുകൾ വെച്ച് തടഞ്ഞിട്ടുണ്ട്.
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചു. എന്നാല്‍, രാജിവെക്കില്ലെന്നും ജയിലില്‍കിടന്ന് ഭരണം നടത്തുമെന്നുമാണ് എഎപി പ്രതികരിച്ചത്.




