The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർ

മിൽമ മിനി ഇ-കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും 25ന്

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ല…

Kerala23 Jun 2025, 2:10 AM 41,405
മിൽമ മിനി ഇ-കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും 25ന്

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ലോഞ്ചും ജൂൺ 25ന് വൈകുന്നേരം മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.


മിൽമയുടെ ആവശ്യാനുസരണം കെ.എ.എൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് മിൽമ മിനി ഇ-കാർട്ട് എന്ന് പേരിട്ടിരിക്കുന്ന ഐസ്‌ക്രീം കാർട്ട്. ആദ്യ ബാച്ചിൽ തയാറാക്കിയ 30 യൂണിറ്റുകൾ മിൽമയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനുകൾക്ക് 10 എണ്ണം വീതം വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. ഭാവിയിലും ആവശ്യമായ ഐസ്‌ക്രീം കാർട്ടുകൾ കെ എ എൽ വഴി നിർമ്മിക്കാനാണ് മിൽമ ഉദ്ദേശിക്കുന്നത്.


പുതിയ വിപണികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങളും കെ എ എൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 60 സെന്റീമീറ്റർ ട്രാക്ക് വീതിയുള്ളതും 150 കിലോ ഭാരം വഹിക്കാൻ കഴിയുന്നതുമായ മിനി ഇ-കാർട്ട് കാമ്പസുകൾക്കുള്ളിലെ ചരക്കുനീക്കത്തിനും കൃഷിയിടങ്ങളിലും നിർമ്മാണ സൈറ്റുകളിലും ഇടുങ്ങിയ വഴികളിലൂടെയുള്ള ചരക്കുനീക്കത്തിനും മാലിന്യ നീക്കത്തിനും അനുയോജ്യമാണ്.


85 സെന്റീമീറ്റർ ട്രാക്ക് വീതിയുള്ളതും 310 കിലോ ഭാരം വഹിക്കാൻ കഴിയുന്നതുമായ മിനി ഇ-കാർട്ട് പ്ലസ് വാഹനം വിവിധ ആവശ്യങ്ങൾക്കുള്ള ചരക്കുനീക്കത്തിനായി ഉപയോഗിക്കാം. ഉപയോഗത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന കാരിയേജ് ബോക്‌സും ടിപ്പിംഗ് മെക്കാനിസവും ഇതിന്റെ പ്രത്യേകതകളാണ്. റോഡിലൂടെ ഓടിക്കാവുന്ന ഇത് മാലിന്യ നീക്കത്തിനും ഉപയോഗിക്കാം.


ഡ്രൈവർക്ക് പുറമെ 4 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് ബഗ്ഗി 1.0 എന്ന വാഹനത്തിന്റെ ട്രാക്ക് വീതി 85 സെന്റീമീറ്ററാണ്. കാമ്പസുകൾ, കോളേജുകൾ, റിസോർട്ടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ഗതാഗതത്തിന് ഇത് അനുയോജ്യമാണ്.


വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ, ബ്രഹ്‌മോസ്, എൽ.പി.എസ്.സി തുടങ്ങിയ എയ്‌റോസ്‌പേസ്, ഡിഫൻസ് സ്ഥാപനങ്ങൾക്ക് ഹൈ പ്രിസിഷൻ കമ്പോണന്റുകൾ നൽകാൻ ശേഷിയുള്ള ഒരു ആധുനിക മെഷീൻ ഷോപ്പ് കെ.എ.എല്ലിൽ പ്രവർത്തിക്കുന്നുണ്ട്. 5 വി.എം.സി, 3 സി.എൻ.സി ടേണിംഗ് സെന്ററുകൾ, ഇ.ഡി.എം, വയർ കട്ടിംഗ് മെഷീൻ, ബ്രോച്ചിംഗ് മെഷീൻ തുടങ്ങിയ ആധുനിക യന്ത്രങ്ങൾ ഈ മെഷീൻ ഷോപ്പിൽ ഉൾപ്പെടുന്നു.


മുംബൈ ആസ്ഥാനമായുള്ള ലോർഡ്‌സ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ജോയിന്റ് വെഞ്ചർ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിർമ്മാണവും വിപണനവും ഉടൻ ആരംഭിക്കും. ഗാർബേജ് കാർട്ടുകളുടെ വിപണനം അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇ-കാർട്ട് കസ്റ്റമൈസ് ചെയ്ത് മൊബൈൽ ഫുഡ് കാർട്ട് നിർമ്മിക്കാനും കെ.എ.എൽ പദ്ധതിയിടുന്നു. ഇലക്ട്രിക് ഓട്ടോ ഉത്തരേന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനും കൂടുതൽ മൈലേജും യാത്രാസുഖവുമുള്ള പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോയും 500 കിലോയിൽ കൂടുതൽ ഭാരം താങ്ങാൻ കഴിയുന്ന ഇലക്ട്രിക് പിക്ക് അപ്പും വികസിപ്പിക്കാനും കെ.എ.എൽ ലക്ഷ്യമിടുന്നു. വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഡീലർമാരെ നിയമിക്കാനും എല്ലാ ജില്ലകളിലും അംഗീകൃത സർവീസ് സെന്ററുകൾ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.


കെ.എ.എൽ കമ്പനിയിൽ നടക്കുന്ന ഉദ്​ഘാടന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഐസ്‌ക്രീം കാർട്ടുകളുടെ താക്കോൽ സ്വീകരിച്ച് ഫ്ലാഗ് ഓഫ് ചെയ്യും. കെ. ആൻസലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എ.എൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി സ്വാഗതം ആശംസിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മിൽമ ചെയർമാൻ കെ.എസ്. മണി മുഖ്യ പ്രഭാഷണം നടത്തും.


മിൽമ മാനേജിങ് ഡയറക്ടർ ആസിഫ് കെ. യൂസഫ് വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ രാജ്മോഹനൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് ചെയർപേഴ്‌സൺ മണി വിശ്വനാഥ്, എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് ചെയർമാൻ വത്സലൻ പിള്ള, ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ (BPT) എക്‌സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ, അതിയന്നൂർ മുനിസിപ്പൽ കൗൺസിലർ അജിത കെ.എസ്. എന്നിവർ ആശംസകളറിയിക്കും. കെ എ എൽ മാനേജിങ് ഡയറക്ടർ വി.എസ്. രാജീവ് നന്ദി അറിയിക്കും.


Share this story

Share

Related Stories