കേരളത്തിൽ താമര വിരിഞ്ഞു; തൃശൂരിനെ ഏറ്റെടുത്ത് സുരേഷ് ഗോപി
കേരളത്തില്‍ ബിജെപി ഉറ്റുനോക്കിയ മണ്ഡലമാണ് തൃശ്ശൂര്‍. എന്തുവിലകൊടുത്തും സീറ്റുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂര…

കേരളത്തില് ബിജെപി ഉറ്റുനോക്കിയ മണ്ഡലമാണ് തൃശ്ശൂര്. എന്തുവിലകൊടുത്തും സീറ്റുറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂരിലെ സ്ഥാനാര്ത്ഥി സുരേഷ്ഗോപിയുടെ തിളക്കമാര്ന്ന വിജയം.
സുരേഷ്ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കളത്തിലിറങ്ങിയ പ്രചരണനാളുകള്. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും അറിയിച്ച് സുരേഷ്ഗോപി ജനങ്ങള്ക്കിടയില് സജീവസാന്നിധ്യമായിരുന്നു. തൃശ്ശൂരിലെ മത്സരം ദേശീയമാധ്യമങ്ങള് വരെ ഉറ്റു നോക്കിയിരുന്നു. സുരേഷ്ഗോപിയുടെ മകളുടെ വിവാഹവും മോദിയുടെ വരവുമെല്ലാം മാധ്യമങ്ങള് കൊണ്ടാടി. തൃശ്ശൂര് മണ്ഡലത്തില് കുതിച്ചോട്ടം നടത്തിയതില് എല്ലാ ക്രെഡിറ്റും ജനങ്ങള്ക്ക് നല്കിയിരിക്കുകയാണ് സുരേഷ്ഗോപി. സുരേഷ്ഗോപി 73954 വോട്ടുകൾക്ക് വിജയിച്ചു. സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്പ്പിക്കുന്ന സീറ്റുകളില് പ്രധാനപ്പെട്ട ഒന്നായിരുന്നു തൃശ്ശൂര്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞടുപ്പിലെ സുരേഷ്ഗോപിയുടെ വാക്കുകള് കേരളം ഇന്നും ഓര്ക്കുന്നുണ്ട്. ‘തൃശ്ശൂര് എനിക്ക് വേണം, ഈ തൃശ്ശൂര് നിങ്ങളെനിക്ക് തരണം, തൃശ്ശൂര് ഞാനിങ്ങെടുക്കുവാ’ എന്ന പ്രയോഗം ട്രോളുകളില് നിറഞ്ഞാടിയിരുന്നു. എന്നാല് ഇന്ന് ആ വാക്കുകള് അര്ത്ഥവത്താവുകയാണ്. സുരേഷ്ഗോപി തൃശ്ശൂര് എടുത്തിരിക്കുകയാണ്. വോട്ടെണ്ണല് തുടങ്ങിയത് മുതല് തൃശ്ശൂരില് സുരേഷ്ഗോപി തിളങ്ങി നില്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടമാണ് മണ്ഡലത്തില് സന്ദര്ശനം നടത്തി സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്ഥിച്ചത്. 2019-ല് സുരേഷ് ഗോപി തൃശ്ശൂര് മണ്ഡലത്തില്നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തായിരുന്നു.




