ലോക കേരള സഭ ; ഇക്കുറി സമ്പൂർണ ബഹിഷ്കരണമില്ല ; യുഡിഎഫ് കൺവീനർ എം എം ഹസൻ
മുസ്ലിംലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെ ലോക കേരള സഭയിൽ നിലപാട്‌ മാറ്റി യുഡിഎഫ്‌. സമ്പൂർണ ബഹിഷ്‌കരണമെന്ന മുൻ നിലപാടിൽനിന്ന്‌ യുഡിഎഫ്‌ പിന്നോട്ടുപോയി. യുഡിഎഫ്‌ നേതാക…

മുസ്ലിംലീഗ് നിലപാട് കടുപ്പിച്ചതോടെ ലോക കേരള സഭയിൽ നിലപാട് മാറ്റി യുഡിഎഫ്. സമ്പൂർണ ബഹിഷ്കരണമെന്ന മുൻ നിലപാടിൽനിന്ന് യുഡിഎഫ് പിന്നോട്ടുപോയി. യുഡിഎഫ് നേതാക്കൾ ആരും പങ്കെടുക്കില്ല. അതേസമയം, തങ്ങളുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകൾ പങ്കെടുക്കുന്നത് തടയില്ലെന്നും യുഡിഎഫ് യോഗത്തിനുശേഷം കൺവീനർ എം എം ഹസ്സൻ പറഞ്ഞു. താൽപ്പര്യമുള്ള പ്രവാസി സംഘടനകൾക്ക് പങ്കെടുക്കാം. അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി നഷ്ടമാക്കുന്നില്ല.
ലോക കേരള സഭകൊണ്ട് പ്രവാസികൾക്ക് പ്രയോജനമില്ലെന്നായിരുന്നു യുഡിഎഫ് തുടക്കംമുതൽ സ്വീകരിച്ച നിലപാട്. ലീഗിന്റെ അഭിപ്രായഭിന്നത മറികടന്നാണ് കഴിഞ്ഞ രണ്ടുതവണയും യുഡിഎഫ് സമ്പൂർണ ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഇത്തവണയും ബഹിഷ്കരിക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. എന്നാൽ, മുസ്ലിംലീഗ് ശക്തമായെതിർത്തു. സമ്പൂർണ ബഹിഷ്കരണം അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാട് ലീഗ് നേതാക്കൾ യോഗത്തിൽ സ്വീകരിച്ചു. മുസ്ലിംലീഗ് അനുകൂല പ്രവാസി സംഘടന കെഎംസിസിയുടെ നേതാക്കളടക്കം കഴിഞ്ഞ തവണ പങ്കെടുത്തിരുന്നു. ഇക്കുറി സംഘടന എന്ന നിലയിൽത്തന്നെ പങ്കെടുക്കുമെന്നും ലീഗ് നേതാക്കൾ പറഞ്ഞതോടെയാണ് കോൺഗ്രസ് വഴങ്ങിയത്.ഇക്കുറി ലീഗ് നിലപാട് കടുപ്പിച്ചതോടെയാണ് സംഘടനകൾ പ്രാതിനിധ്യം ഉറപ്പാക്കട്ടെയെന്നും യുഡിഎഫ് നേതാക്കളാരും പങ്കെടുക്കരുതെന്നും കോൺഗ്രസ് നിർദേശിച്ചത്.




