The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തദ്ദേശ സ്വയംഭരണ സംവിധാനം ആധുനികവത്കരണ പാതയിൽ: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ സംവിധാനം അടിമുടി മാറ്റി ആധുനികവത്കരിച്ച് നവീകരിക്കാനുള്ള ചുവടുവെയ്പ്പാണ് സർക്കാർ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ് വെയർ സംവിധാനമായ കെ- സ്മാർ…

Kerala26 Feb 2024, 2:00 AM 28,725
തദ്ദേശ സ്വയംഭരണ സംവിധാനം ആധുനികവത്കരണ പാതയിൽ: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയംഭരണ സംവിധാനം അടിമുടി മാറ്റി ആധുനികവത്കരിച്ച് നവീകരിക്കാനുള്ള ചുവടുവെയ്പ്പാണ് സർക്കാർ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ് വെയർ സംവിധാനമായ കെ- സ്മാർട്ട് പ്രാവർത്തികമാക്കിയത് ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ ആധുനിക ബസ്സ് ടെർമിനിലിൻ്റെയും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


സാങ്കേതിക വിദ്യയെ ജനങ്ങൾക്ക് പ്രയോജനകരമാകും വിധമുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള തുക വെട്ടി കുറയ്ക്കാതെ വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് കൈമാറുന്നത് കേരളമാണെന്നും മന്ത്രി പറഞ്ഞു.


എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. മുൻ എംഎൽഎ പി ടി കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധൻ, എ എം ഷഫീർ, എ എസ് മനോജ്, ഷൈലജ സുധൻ ,ബിന്ദു അജിത്ത് കുമാർ, എ സായിനാഥൻ,വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ഗവ. എഞ്ചിനീയറിംഗ് കോളേജ് ആർക്കിടെക്ച്ചർ ജോത്സന റാഫേൽ പി, കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


18.5 കോടി രൂപ ചിലവിൽ മൂന്ന് നിലകളിലായി 4777 സ്ക്വയർ മീറ്റർ ഏരിയായിലാണ് ആധുനിക രീതിയിൽ ബസ് ടെർമിനൽ നിർമ്മിക്കുന്നത്. ഷോപ്പ് റൂമുകൾ, വെയിറ്റിംഗ് ഏരിയ, എ.സി വെയിറ്റിംഗ് ഏരിയ, ബസ് പാർക്കിംഗ് ഏരിയ, ബസ് ഐഡിയൽ പാർക്കിംഗ്, ഓഫീസ് റൂമുകൾ, മൾട്ടിപർപ്പസ് ഹാളുകൾ, ലിഫ്റ്റുകൾ, എക്സിലേറ്ററുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്.


ഇതിനോട് ചേർന്നാണ് 2977 സ്ക്വയർ മീറ്റർ ഏരിയായിൽ മൂന്ന് നിലകളിലായി 8.08 കോടി രൂപ ചിലവിൽ സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നത്. ഷോപ്പ് റൂമുകളും, ഷോപ്പിംഗ് മാളും, ഫുഡ് ക്വാർട്ടും ഈ കോംപ്ലക്സിൽ വിഭാവനം ചെയ്യുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി.


Share this story

Share

Related Stories