'നേതൃത്വം പറഞ്ഞാൽ എവിടെയും മത്സരിക്കും, മോദിജി കേരളത്തിന്റെ രക്ഷകൻ'; പുകഴ്ത്തി പി സി ജോർജ്
ബിജെപിയിൽ എത്തിയതോടെ ശരിയായ പാതയിലേക്ക് എത്തിയെന്ന് പി സി ജോർജ്. മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണ് ബിജെപിയിലേക്ക് പ്രവേശിച്ചത്. നേതൃത്വം പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും അച്ചടക്കമുള്ള പാർട്ടി പ്ര…

ബിജെപിയിൽ എത്തിയതോടെ ശരിയായ പാതയിലേക്ക് എത്തിയെന്ന് പി സി ജോർജ്. മതമേലധ്യക്ഷൻമാരുടെ അനുഗ്രഹത്തോടെയാണ് ബിജെപിയിലേക്ക് പ്രവേശിച്ചത്. നേതൃത്വം പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.മോദിജി കേരളത്തിന്റെ രക്ഷകനെന്നും പി സി ജോർജ് പുകഴ്ത്തി. റബ്ബർ കർഷകരുടെ പ്രതിസന്ധിയിൽ രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപമാണ്. അത് ബ്രിട്ടീഷ് ഭരണകാലം മുതൽ നിലനിൽക്കുന്ന പ്രശ്നമാണെന്നും മറ്റ് പ്രചാരണങ്ങൾക്ക് പിന്നിൽ പിണറായി വിജയനാണെന്നും പി സി ജോർജ് ആരോപിച്ചു. ഇക്കാര്യം സഭാ മേലധ്യക്ഷന്മാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പിസി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.
ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്ന പിസി ജോര്‍ജ് അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.




