കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മല്‍ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ(41) ആണ് കോ…

കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മല്‍ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ(41) ആണ് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അനീഷിന് കോഴിക്കോടുനിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. കാസർകോട് ജോയിൻചെയ്തു ഡ്യൂട്ടിയെടുത്ത് മടങ്ങി കഴിഞ്ഞ ദിവസം വീട്ടിലെത്തിയതാണ്. തിങ്കളാഴ്ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കില്‍പോയി ഇടപാടു നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മുറിയെടുത്തു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സഹപ്രവർത്തകർ ലോഡ്ജില്‍ അന്വേഷിച്ചപ്പോള്‍ അനീഷ് മുറിയെടുത്തതായി മനസ്സിലായി. വാതില്‍ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാല്‍ മുമ്ബും ട്രാൻസ്ഫർ ലഭിച്ചപ്പോള്‍ ജോലിക്കുപോകാൻ പല തവണ വൈമനസ്യം പ്രകടപ്പിച്ചിരുന്നു. തൊട്ടില്‍പാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളം ജോലിക്കുപോവാതിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ചെറിയ രണ്ടു കുട്ടികളുണ്ട്.
ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മല്‍ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ(41) ആണ് കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അനീഷിന് കോഴിക്കോടുനിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. കാസർകോട് ജോയിൻചെയ്തു ഡ്യൂട്ടിയെടുത്ത് മടങ്ങി കഴിഞ്ഞ ദിവസം വീട്ടിലെത്തിയതാണ്. തിങ്കളാഴ്ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കില്‍പോയി ഇടപാടു നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മുറിയെടുത്തു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സഹപ്രവർത്തകർ ലോഡ്ജില്‍ അന്വേഷിച്ചപ്പോള്‍ അനീഷ് മുറിയെടുത്തതായി മനസ്സിലായി. വാതില്‍ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാല്‍ മുമ്ബും ട്രാൻസ്ഫർ ലഭിച്ചപ്പോള്‍ ജോലിക്കുപോകാൻ പല തവണ വൈമനസ്യം പ്രകടപ്പിച്ചിരുന്നു. തൊട്ടില്‍പാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളം ജോലിക്കുപോവാതിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ചെറിയ രണ്ടു കുട്ടികളുണ്ട്.




