കൊല്ലത്ത് എസ്എഫ്ഐ പ്രതിഷേധം; കാറില് നിന്നിറങ്ങി ചായക്കടക്ക് മുന്നില് നിലയുറപ്പിച്ച് ഗവര്ണര്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്‌ഐ പ്രതിഷേധം. കൊല്ലം നിലമേലിലാണ് സംഭവം. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്…

ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം. കൊല്ലം നിലമേലിലാണ് സംഭവം. പ്രവര്ത്തകര് കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില് നിന്നും പുറത്തിറങ്ങി ഗവര്ണര് പൊലീസിനെ ശകാരിച്ചു. ഗവര്ണര് വാഹനത്തില് കയറാന് കൂട്ടാക്കിയില്ല. ഗോ ബാക്ക് മുദ്രാവാക്യം ഉയര്ത്തിയതാണ് എസ്എഫ്ഐ പ്രവര്ത്തകര് ബാനറുമായി എത്തിയത്. ക്ഷുഭിതനായ ഗവര്ണര് തൊട്ടടുത്തുള്ള കടയില് കസേരയിട്ട് ഇരുന്ന് വെള്ളം കുടിച്ചു.
കൊട്ടരക്കരക്ക് അടുത്തുള്ള സദാനന്തപുരത്ത് പരിപാടിയില് പങ്കെടുക്കാന് വേണ്ടിയാണ് ഗവര്ണര് പോകുന്നത്. 25 ഓളം പ്രവര്ത്തകരാണ് കരിങ്കൊടി ഉയര്ത്തിയത്. കാറില് നിന്നിറങ്ങിയ ഗവര്ണര് പ്രവര്ത്തകര്ക്കെതിരെ തിരിഞ്ഞെങ്കിലും പൊലീസ് തടയുകയായിരുന്നു. പിന്നാലെ പൊലീസ് പ്രവര്ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
എന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്നാണ് ഗവര്ണര് ചോദിക്കുന്നത്. പ്രവര്ത്തകര്ക്കെതിരെ കേസെടുക്കാതെ താന് അവിടെ നിന്നും നീങ്ങില്ലെന്ന നിലപാടിലാണ് ഗവര്ണര്. പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില് ആരാണ് അത് പാലിക്കുകയെന്നും ഗവര്ണര് ചോദിക്കുന്നു. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു.പരിപാടി നടക്കുന്നിടത്ത് നിന്നും പത്ത് കിലോമീറ്റര് അകലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.




