കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോർഡുകളും ഉള്‍പ്പെടെയുള്ള നിരവധി നിർണായ…

തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോർഡുകളും ഉള്‍പ്പെടെയുള്ള നിരവധി നിർണായക തെളിവുകള്‍ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിസിആർബി മുൻ ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം നല്‍കിയത്.
ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവർ മാത്രമാണ് കേസിലെ പ്രതികള്‍. പണം ലക്ഷ്യമിട്ടാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നും മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് കേസിലെ പ്രധാന തെളിവുകള്‍.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകളാണ് കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ചുമഴ്‌ത്തിയിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍ പാർപ്പിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
സിസിടിവി ദൃശ്യങ്ങളും കോള്‍ റെക്കോർഡുകളും ഉള്‍പ്പെടെയുള്ള നിരവധി നിർണായക തെളിവുകള്‍ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിസിആർബി മുൻ ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം നല്‍കിയത്.
ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, അനിതാ കുമാരി, അനുപമ എന്നിവർ മാത്രമാണ് കേസിലെ പ്രതികള്‍. പണം ലക്ഷ്യമിട്ടാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്നും മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് കേസിലെ പ്രധാന തെളിവുകള്‍.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകളാണ് കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ ചുമഴ്‌ത്തിയിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍ പാർപ്പിക്കല്‍, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.




