The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു

* കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ആർ. ബിന്ദുകേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ സാമൂഹ…

Kerala06 Jun 2025, 4:25 AM 13,661
‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു

* കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ആർ. ബിന്ദു


കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് ആർ. ബിന്ദു പ്രകാശനം ചെയ്തു. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നുള്ള പ്രഖ്യാപിത ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാരും സമൂഹവും മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലവും സമഗ്രവുമായ പരിഷ്‌കരണങ്ങൾ നടന്നുവരുന്ന കാലമാണിത്. ശാസ്ത്രബോധവും യുക്തിചിന്തയും വികസിപ്പിക്കുന്നതോടൊപ്പം നാടിന്റെ വൈവിധ്യപൂർണ്ണമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ മനസ്സിലാക്കാനുള്ള അവസരവും പുതിയ തലമുറക്ക് ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സംസ്‌കാരിക വൈജാത്യങ്ങളേയും വൈവിധ്യങ്ങളേയും ഏകശിലാ രൂപിയായ ഒരു ഘടനയിലേക്ക് ചുരുക്കി കെട്ടാനുള്ള പരിശ്രമം പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. അത് ശരിയായ സമീപനമല്ല. എല്ലാത്തിനെയും സ്വാംശീകരിച്ചു പോകുന്ന ശീലമാണ് കേരളത്തിനുള്ളത്. ഇന്ത്യ എന്ന വിശാലതയിൽ നിന്നുകൊണ്ട് തന്നെ കേരളത്തിന്റെ തനതായ സാംസ്‌കാരിക സവിശേഷതകളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും സഹായകരമായ നിലയിലാണ് ഈ പുസ്തകം  തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.


അവനവന്റെ ഭാഷയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും അറിയാവുന്നവർക്കാണ് അതിജീവനം സാധ്യമാകുന്നത്. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ സ്വത്വങ്ങളെ മനസിലാക്കി വേണം കുട്ടികൾ പഠിക്കേണ്ടത്. പാരമ്പര്യവും ആധുനികതയും വിവേചന പൂർവ്വം സമന്വയിപ്പിച്ചുക്കൊണ്ട് ഭാവിയെ അഭിസംബോധന ചെയ്യാൻ നമ്മുടെ കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. വിവിധ സാംസ്‌കാരിക ധാരകളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാൻ കഴിയുന്ന തരത്തിലുള്ള തുറന്ന കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ വരും തലമുറയ്ക്ക് സാധിക്കട്ടെ എന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.


നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ (FYUGP) മൂന്നാം മൂന്നാം സെമസ്റ്ററിൽ കേരള നോളജ് സിസ്റ്റംസിന്റെ ഭാഗമായി നൽകുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകളുടെ വികസനത്തിനുള്ള ഒരു പ്രധാന ഉറവിടമായിട്ടാണ് ഈ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്.


കാലങ്ങളായി കേരളത്തിൽ വികസിച്ചുക്കൊണ്ടിരിക്കുന്ന പ്രാദേശിക വിജ്ഞാന സംവിധാനങ്ങളുടെ ഒരു ആമുഖ രൂപരേഖയാണിത്. കലാരൂപങ്ങൾ, സാംസ്‌കാരിക രീതികൾ, വാമൊഴി ആഖ്യാനങ്ങൾ, ലിഖിത ഗ്രന്ഥങ്ങളിൽ ക്രോഡീകരിച്ചവ എന്നിവയിൽ ഉൾച്ചേർന്ന വ്യക്തമായ അറിവ് ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഒമ്പത് തീമാറ്റിക് മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. ഓറിയന്റ് ബ്ലാക്ക് സ്വാൻ ആണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ നടപടിക്രമങ്ങൾ പൂർത്തികരിച്ചിട്ടുള്ളത്.


മാർ ഇവനിയോസ് കോളേജിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, സെക്രട്ടറി ഡോ. രാജൻ വർഗീസ്, മാർ ഇവാനിയേസ് കോളേജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഫിനാൻസ് ഓഫീസർ ഹസീന.എം തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories