മസ്തകത്തിൽ പരുക്കേറ്റ കാട്ടാന ദൗത്യം നിര്‍ണായക ഘട്ടത്തില്‍; ആനയെ എഴുന്നേല്‍പ്പിച്ചു; അഭയാരണ്യത്തിൽ ചികിത്സ
മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വെച്ച സംഭവത്തില്‍ ആനയെ എഴുന്നേല്‍പ്പിച്ചു. ക്രെയിനുകളും കുങ്കിയാനകളെയും ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റി. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയ…

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വെച്ച സംഭവത്തില്‍ ആനയെ എഴുന്നേല്‍പ്പിച്ചു. ക്രെയിനുകളും കുങ്കിയാനകളെയും ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റി. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി സുരക്ഷിതമായി കോടനാട് മേഖലയിലെ കാപ്രികാട് അഭയാരണ്യത്തില്‍ ആനയെ എത്തിക്കും.
വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തില്‍വെച്ചാണ് ആനയെ മയക്കുവെടിവച്ചത്. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ആനയെ ചികിത്സിക്കാനുള്ള കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ പിടികൂടുന്ന ദൗത്യം. മയക്കുവെടിയേറ്റ് തളര്‍ന്നുവീണ കൊമ്പന് സമീപം കുങ്കിയാനകളെ എത്തിച്ചിരുന്നു. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്.
വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തില്‍വെച്ചാണ് ആനയെ മയക്കുവെടിവച്ചത്. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടപ്പാക്കുന്നത്. ആനയെ ചികിത്സിക്കാനുള്ള കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ആനയെ പിടികൂടുന്ന ദൗത്യം. മയക്കുവെടിയേറ്റ് തളര്‍ന്നുവീണ കൊമ്പന് സമീപം കുങ്കിയാനകളെ എത്തിച്ചിരുന്നു. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്.




