The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർമോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ട് പുറത്ത്കടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ

കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തി…

Kerala25 Oct 2024, 9:30 PM 15,013
കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിയും ശാസ്ത്ര മേഖലയിൽ പ്രൊഫ. പി.പി.ദിവാകരനും സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രൊഫ. കെ.പി.മോഹനനും സമഗ്ര സംഭാവനക്കുള്ള കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹരായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.


കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രഞ്ജർക്കുള്ള കൈരളി ലൈഫ് ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്‌സും മന്ത്രി പ്രഖ്യാപിച്ചു. ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പ്രൊഫ. ബി.രാജീവനും സയൻസ് വിഭാഗത്തിൽ പ്രൊഫ. കെ.എൽ.സെബാസ്റ്റ്യനും സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രൊഫ.കേശവൻ വെളുത്താട്ടും അവാർഡിനർഹരായി. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക.


ഇന്റർ ഡിസിപ്ലിനറി മേഖലകളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനുള്ള കൈരളി ഗവേഷക പുരസ്‌കാരത്തിന് ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ കൊച്ചിൻ സർവകലാശാല ഗവേഷക ഡോ. സമീറ ഷംസുദ്ദീനും ഫിസിക്കൽ സയൻസ് വിഭാഗത്തിൽ തൃശൂർ അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ ഗവേഷകൻ ഡോ. സുജേഷ് എ.എസും അർഹരായി.


ഗവേഷകരായ അധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്‌കാരത്തിന് ആർട്‌സ് ആൻഡ്  ഹ്യുമാനിറ്റീസ് വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഡോ.രാകേഷ് ആർ., ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡോ.ടി.എസ്.പ്രീത, കെമിക്കൽ സയൻസ് വിഭാഗത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ അനസ് എസ്., ഫിസിക്കൽ സയൻസ് വിഭാഗത്തിൽ കേരള സർവകലാശാലയിലെ ഡോ. സുബോധ് ജി., സോഷ്യൽ സയൻസ് വിഭാഗത്തിൽ കൊച്ചിൻ സർവകലാശാലയിലെ ഡോ. സംഗീത കെ. പ്രതാപ്  എന്നിവർ പുരസ്‌കാരത്തിനർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ട് വർഷത്തേക്ക് റിസർച്ച് ഗ്രാന്റായി 24 ലക്ഷം രൂപക്ക് വരെ ജേതാക്കൾക്ക് അർഹതയുണ്ടാകും.


ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ പി. ബലറാം, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാർ ഡോ. പ്രഭാത് പട്‌നായിക്, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ കെമിസ്ട്രി പ്രൊഫസർ ഡോ. ഇ.ഡി. ജെമ്മീസ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കവി പ്രൊഫ. കെ. സച്ചിദാനന്ദൻ എന്നിവരുൾപ്പെട്ട സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.


Share this story

Share

Related Stories