ഗോപൻ എങ്ങനെ മരിച്ചു, മരണ സർട്ടിഫിക്കറ്റ് എവിടെ?
പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ…

പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്.ഡയസിന്റെതാണ് ഉത്തരവ്. കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്, സമാധിയായി എന്നു പറയപ്പെടുന്ന നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനിൽ ഗോപന്റെ (മണിയൻ) ഭാര്യയും രണ്ട് ആൺമക്കളും ഹർജി നൽകിയത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഹർജിയിൽ ജില്ലാ കലക്ടർക്ക് നോട്ടിസ് അയച്ച കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും
ഹര്‍ജി പരിഗണിച്ചപ്പോൾ ഗോപൻ എങ്ങനെ മരിച്ചുവെന്നു പറയാൻ കുടുംബത്തോട് ആവശ്യപ്പെട്ട കോടതി ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അന്വേഷണം തടയാനാവില്ലെന്നും കോടതി ഇതോടെ വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് അറിയിച്ച കോടതി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും പറഞ്ഞു. ഗോപന്റെത് സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്നു വ്യക്തമാക്കിയ കോടതി മരണം എവിടെയാണു അംഗീകരിച്ചതെന്നും കുടുംബത്തോട് ചോദിച്ചു.
ഹര്‍ജി പരിഗണിച്ചപ്പോൾ ഗോപൻ എങ്ങനെ മരിച്ചുവെന്നു പറയാൻ കുടുംബത്തോട് ആവശ്യപ്പെട്ട കോടതി ഗോപന്റെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും അന്വേഷണം തടയാനാവില്ലെന്നും കോടതി ഇതോടെ വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് അറിയിച്ച കോടതി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും പറഞ്ഞു. ഗോപന്റെത് സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്നു വ്യക്തമാക്കിയ കോടതി മരണം എവിടെയാണു അംഗീകരിച്ചതെന്നും കുടുംബത്തോട് ചോദിച്ചു.




