The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൈറ്റിലൂടെ ഹൈടെക്കായി കലോത്സവം; സുതാര്യമായ പ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ല…

Kerala06 Jan 2025, 11:20 AM 15,420
കൈറ്റിലൂടെ ഹൈടെക്കായി കലോത്സവം; സുതാര്യമായ പ്രവര്‍ത്തനം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: മല്‍സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ രൂപത്തിലാക്കിയാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്നേറുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്റെ (കൈറ്റ്) ആണ് ഡിജിറ്റല്‍വല്‍ക്കരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. മത്സരാര്‍ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കല്‍, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡിന്റെ അച്ചടി, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, ലോവര്‍, ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കൈറ്റ് പോര്‍ട്ടല്‍ വഴിയാണ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആര്‍.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കര്‍ വഴി ലഭ്യമാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.


മത്സരഫലങ്ങള്‍ കൃത്യതയോടെ തത്സമയം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി തുടങ്ങിയ ‘കൈറ്റ് ഉത്സവം’ വെബ്‌സൈറ്റും ആപ്പും ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പുറമെ, വിവിധ വേദികളിലെ മത്സര ഇനങ്ങളുടെ തത്സമയ വിവരങ്ങള്‍ അറിയാനുള്ള സംവിധാനവും 25 വേദികളും പ്രധാന ഓഫീസുകളും സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മാപ്പുകളും ‘കൈറ്റ് ഉത്സവം’ ആപ്പില്‍ ലഭ്യമാണ്. കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങി വിവിധ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് ശേഷം മല്‍സരാര്‍ഥികളുടെ കലാസൃഷ്ടികള്‍ കൈറ്റിനു കീഴിലുള്ള വെബ്‌സൈറ്റായ സ്‌കൂള്‍ വിക്കിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്.


കലോത്സവ കാഴ്ചകള്‍ പകര്‍ത്തുന്നതിലും കൈറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കുണ്ട്. 25 വേദികളിലായി ഇരുനൂറോളം വിദ്യാര്‍ഥികളാണ് ഇതിന്റെ ഭാഗമായത്. ഓരോ വേദിയിലും 6 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഫോട്ടോഗ്രാഫര്‍ സംഘമാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. 8,9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. അവര്‍ എടുക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് തരം തിരിച്ച് ക്രമപ്പെടുത്തുന്നതും വിദ്യാര്‍ഥികള്‍ തന്നെയാണ്. ‘സ്‌കൂള്‍ വിക്കി’ വെബ്‌സൈറ്റില്‍ കലോത്സവ കാഴ്ചകള്‍ എന്ന പേജിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. പരിപാടികളുടെ ചിത്രങ്ങള്‍ക്ക് പുറമെ രസകരവും വ്യത്യസ്തവുമായ കാഴ്ചകളും പകര്‍ത്താന്‍ കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.


Share this story

Share

Related Stories