കമ്പനി നഷ്ടത്തിൽ എന്ന് കണക്ക്; പക്ഷെ ബിജെപി നൽകിയത് 434 കോടി രൂപ
നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപി…

നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള് രാഷ്ട്രീയ പാര്ട്ടികള്ക്ക് ഇലക്ടറല് ബോണ്ട് വഴി നല്കിയത് 582 കോടി രൂപ. ഇതില് 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്കാണ്. 434 കോടി രൂപയാണ് ഈ കമ്പനികള് ബിജെപിക്ക് നല്കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള് വന്തുക ഇലക്ടര് ബോണ്ട് നല്കിയ വിവരങ്ങള് പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല് നീക്കം നടന്നിട്ടുണ്ട് എന്ന സംശയമാണ് ഉയരുന്നത്. ലാഭത്തിലാണെങ്കിലും വ്യാജമായ കണക്കുകള് സൃഷ്ടിച്ച് നികുതിയില് നിന്നു രക്ഷപെട്ട കമ്പനികളെ വിവിധ കാറ്റഗറികളില് ഉള്പ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള് പുറത്തുവന്നതെന്ന ദ ഹിന്ദു റിപ്പോര്ട്ട് ചെയ്തു.
തങ്ങളുടെ ആകെയുള്ള അറ്റാദായത്തേക്കാള് അധികം തുക ഇലക്ടറള് ബോണ്ടായി നല്കിയത് ആറു കമ്പനികളാണ്. എന്നാല്, ഇവരെ നികുതി തട്ടിപ്പിന്റെ പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ല. ഈ കമ്പനികള് നല്കിയ 646 കോടിയില് 601 കോടിയും ബിജെപിക്കാണ് ലഭിച്ചത്. നികുതി വെട്ടിപ്പിനായി വ്യാജ കണക്ക് സൃഷ്ടിച്ച മൂന്നു കമ്പനികളില് നിന്ന് മാത്രം ഇലക്ടറല് ബോണ്ട് തുകയായി രാഷ്ട്രീയ പാര്ട്ടികള്ക്ക് കിട്ടിയത് 193.8 കോടി രൂപയാണ്. ഇതില് 28.3 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്. കോണ്ഗ്രസിന് 91 കോടിയും തൃണമൂല് കോണ്ഗ്രസിന് 45.9 കോടിയും ബിആര്എസിനും ബിജെഡിക്കും 10 കോടി വീതവും എഎപിക്ക് ഏഴ് കോടിയും ലഭിച്ചു. ഈ മൂന്നു കമ്പനികളും ലാഭത്തിലായിരുന്നു. എന്നാല്, നഷ്ടത്തിലാണെന്ന് കാണിച്ച് പ്രത്യക്ഷനികുതിയില് വെട്ടിപ്പ് നടത്തി.




