ഇ.ഡി. വരുന്നതിന് മുമ്ബ് 'ഹൈറിച്ച്' ഉടമകള്‍ രക്ഷപ്പെട്ടു; വീട്ടില്‍ റെയ്ഡ്, പോലീസിന് ജാഗ്രതാനിര്‍ദേശം
'ഹൈറിച്ച്' ഓണ്‍ലൈൻ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). തൃശ്ശൂരില്‍ ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇ.ഡി.റെയ്ഡിന് തൊട്ടുമുൻപാണ് കമ്ബനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്ബനി…

'ഹൈറിച്ച്' ഓണ്‍ലൈൻ ഷോപ്പി ഉടമകള്‍ രക്ഷപ്പെട്ടതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). തൃശ്ശൂരില്‍ ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇ.ഡി.
റെയ്ഡിന് തൊട്ടുമുൻപാണ് കമ്ബനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്ബനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരണ്‍ എന്നിവർ ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നല്‍കാൻ ഇ.ഡി. ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പില്‍ കമ്ബനിയുടമ പ്രതാപന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തില്‍ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്ബനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈറിച്ച്' കമ്ബനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈൻ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്ബനിക്കുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
ഹൈറിച്ച്' ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്ബനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്ബനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്‌ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയിരുന്നു.
റെയ്ഡിന് തൊട്ടുമുൻപാണ് കമ്ബനി എം.ഡി. കെ.ഡി.പ്രതാപൻ, ഭാര്യയും കമ്ബനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപൻ, ഡ്രൈവർ സരണ്‍ എന്നിവർ ജീപ്പില്‍ കടന്നുകളഞ്ഞത്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നല്‍കാൻ ഇ.ഡി. ഉദ്യോഗസ്ഥർ പോലീസിനോട് ആവശ്യപ്പെട്ടു.
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പില്‍ കമ്ബനിയുടമ പ്രതാപന്റെ വീട്ടില്‍ ഇ.ഡി. ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഇ.ഡി. ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതാപനും ഭാര്യയും ഇവിടെനിന്ന് വാഹനത്തില്‍ കടന്നുകളഞ്ഞതെന്നാണ് വിവരം. ഹൈറിച്ച് കമ്ബനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹൈറിച്ച്' കമ്ബനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈൻ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിൻ തട്ടിപ്പാണെന്നാണ് തൃശ്ശൂർ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാട് അടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്ബനിക്കുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.
ഹൈറിച്ച്' ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. നികുതിവെട്ടിപ്പില്‍ കമ്ബനി ഡയറക്ടറായ കോലാട്ട് പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തു. ഇതിനുപിന്നാലെ കമ്ബനിയുടെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്സ് ആക്‌ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നല്‍കിയിരുന്നു.




