The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികടലാറിൽ കടുവ പശുവിനെ കടിച്ചുകൊന്നുകോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി!; 11 മില്യൺ ഫോള്ളോവെർസ് കടന്നുഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനംഎബോള വൈറസ്: ആഫ്രിക്കയിൽ മരണസംഖ്യ ഉയരുന്നുസണ്ണി ജോസഫിന് വൈദ്യുതി, ആരോഗ്യം മുരളീധരന്, വിദ്യഭ്യാസം ലീഗിന്സ്വർണവിലയിൽ വീണ്ടും വർധനവ്; ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷംപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിസംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപചാർട്ടേഡ് വിമാനത്തില്‍ ഗള്‍ഫിലേക്ക് മാമ്പഴം എത്തിക്കാന്‍ ലുലുബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും; മുഖ്യമന്ത്രി വി ഡി സതീശൻ‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിമോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത്; രണ്ട് യുവതികൾ അറസ്റ്റിൽ

100 വീടുകൾ വയ്ക്കാൻ 20 കോടി രൂപ കൈമാറി DYFI; ‘സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിൽ നമ്മൾ വയനാട് പദ്ധതിയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുക 20 കോടി രൂപയും കൈമാറി ഡിവൈഎഫ്ഐ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപ…

Kerala25 Mar 2025, 4:49 AM 41,873
100 വീടുകൾ വയ്ക്കാൻ 20 കോടി രൂപ കൈമാറി DYFI; ‘സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്ത മേഖലയിൽ നമ്മൾ വയനാട് പദ്ധതിയിൽ 100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുക 20 കോടി രൂപയും കൈമാറി ഡിവൈഎഫ്ഐ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ നടത്തിയത് മാതൃകാപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 വീട് എന്നതിൽ നിന്ന് 100 വീടായി മാറിയത് അഭിമാനകരമായ കാര്യമാണ്.

ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം ദുരന്ത സ്ഥലത്ത് ആത്മസമർപ്പണത്തോടെ ഇറങ്ങിത്തിരിച്ച യുവജനങ്ങളെയാണ് കാണാൻ കഴിഞ്ഞത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രിയാത്മകമായി ഇടപെടാനും നല്ല രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും യുവജന സംഘടനകൾ സജീവമായി ഇടപെട്ടു. അതിൽ ഡിവൈഎഫ്ഐ പ്രത്യേക പരാമർശം അർഹിക്കുന്ന സംഘടനയാണ്. അതിൽ ഡിവൈഎഫ്ഐയോടൊപ്പം സഹകരിച്ച മറ്റ് യുവജന സംഘടനകളും ഉണ്ട്.

സ്പോൺസർമാർ ഒരു വീടിനായി നൽകുക 20 ലക്ഷം രൂപയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ തുക വേണ്ടി വന്നേക്കും. ആ തുക സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നിർമ്മിക്കുന്നത് ഒരേ പോലുള്ള വീടുകളാണ്. എല്ലാവരെയും ഒരേ പോലെ കണ്ട് അവരെ സഹായിക്കുകയാണ് ചെയ്തത്. സ്പോൺസർ ചെയ്ത വീടുകൾ പ്രത്യേകമായി ഒരാൾക്ക് നൽകില്ല. ഡിവൈഎഫ്ഐ നൽകിയ വീടുകൾ എന്ന നിലയിലല്ല വീടുകൾ നിർമ്മിക്കുക. എല്ലാവർക്കും ഒരുപോലെയുളള വീടുകൾ ആയിരിക്കും.

അതേസമയം കേന്ദ്രത്തോടുള്ള വിമർശനവും അദ്ദേഹം വേദിയിൽ അറിയിച്ചു. ദുരന്തം നേരിട്ടപ്പോഴെല്ലാം കേരളം നേരിട്ടത് അവഗണനയാണ്. 2018 മുതൽ കേരളം ഈ അവഗണന നേരിടുന്നു. നാട് തകർന്നു പോകട്ടെ എന്ന് ദുഷ്ട മനസ്സുകൾ ചിന്തിക്കുന്നു. എന്നാൽ അനിതര സാധാരണമായ ഒരുമയും ഐക്യവും കാണിക്കുന്ന ജനതയുള്ള നാടാണിത്. ആ ഒരുമയുടെയും ഐക്യത്തിന്റെയും കരുത്ത് ഓരോ ഘട്ടത്തിലും നമുക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞു. അങ്ങനെയാണ് ഈ നാട് ഓരോ ദുരന്തത്തെയും അതിജീവിച്ച് മുന്നോട്ടുവരുന്നത്. സഹായം നൽകേണ്ടവർ സഹായിച്ചില്ല എന്ന് കുറവ് നിലനിൽക്കുന്നുണ്ട്. ഇനിയും ദുരന്തങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആ ദുരന്തങ്ങൾക്ക് തകർക്കാൻ കഴിയുന്നതായിരിക്കില്ല ഇപ്പോൾ ഉള്ള പുനർനിർമാണം. അത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് മുണ്ടക്കൈ ചൂരൽ മലയിൽ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Share this story

Share

Related Stories