The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് സ്വപ്നഭവനം; 1.08 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടു

സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളുതിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി…

Kerala20 Jun 2025, 6:40 AM 52,692
ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് സ്വപ്നഭവനം; 1.08 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടു

സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളു


തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി രൂപയുടെ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിർവഹിച്ചു.


തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ആറ് ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമാണത്തിനായി ചെലവിടുന്നത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് സർക്കാർ വീടുകൾ നിർമിക്കുന്നത്.


എല്ലാ മേഖലകളിലും വിശാലമായ കാഴ്ചപ്പാടോടുകൂടി സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന നവകേരള മിഷനിൽ ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികൾ ഉണ്ട്. കേരളത്തിലെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫ് വഴി വീട് നിർമ്മിച്ചു നൽകി.


\"\"


കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി, അവരെ സമൂഹത്തിനൊപ്പം കൊണ്ടുവരുക എന്നത് സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണ്. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, ഹരിതകേരളം മിഷൻ, എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതി തുടങ്ങിയവയും വിജയകരമായി പുരോഗമിക്കുന്നു. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭ്യമാക്കുക സർക്കാർ ലക്ഷ്യമാണ്.


റവന്യൂ ഭൂമി, മിച്ചഭൂമി എന്നിങ്ങനെ കിട്ടാവുന്ന എല്ലാ തരത്തിലുമുള്ള ഭൂമി ഇതിനായി ഉപയോഗിക്കുന്നു. ലാൻ്റ് ബാങ്ക് പദ്ധതി വഴി സ്ഥലം വിലകൊടുത്ത് വാങ്ങി സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് നൽകുന്നു. കാലാനുസൃതമായി കേരളത്തിലെ എല്ലാ റോഡുകളും സർക്കാർ നവീകരിക്കുകയാണ്. വയനാട് തുരങ്കപാതയ്ക്ക് അനുമതി ലഭിച്ചു. ആദിവാസികളെ മുൻനിരയിൽ എത്തിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പട്ടികവർഗ്ഗ വകുപ്പ് രൂപീകരിച്ചതിൻ്റെ 50-ാം വർഷമാണിത്.


\"\"


കേരളത്തിലെ ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഭൂമി നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. ചെറ്റച്ചലിലെ വീടുകൾ കെട്ടുറപ്പോടുകൂടി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.


ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുർബല വിഭാഗങ്ങൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വലിയ പിന്തുണ നൽകുന്ന സർക്കാരാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി. ആനന്ദ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.എസ്. സന്ധ്യ, ഊര് മൂപ്പൻ ബി. സദാനന്ദൻ കാണി, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ കാണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories