കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ആക്രമണം
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ജയ്പൂരിൽ അക്രമണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജയ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ രണ്ട് യുവാക…

കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ ജയ്പൂരിൽ അക്രമണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ജയ്പൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ രണ്ട് യുവാക്കൾ ചേർന്ന് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. പ്രതിഷേധ റാലിയിൽ അണികൾ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്നതിനിടയിലാണ് പ്രതിഷേധക്കാർക്കിടയിൽ നിന്നും ചിലർ ഇദ്ദേഹത്തെ മർദ്ദിച്ചത്.
തനിക്ക് നേരെയുണ്ടായ ജയ്പൂർ ആക്രമണത്തിൽ ശക്തമായ മറുപടിയുമായി അഭിജിത്ത് ദീപ്‌കെ പിന്നീട് രംഗത്തെത്തി. ഇത്തരം ആക്രമണങ്ങൾ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അടയാളമാണെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായി ആണെന്നും, അതുകൊണ്ടുതന്നെ സമാധാനപരമായി ശബ്ദമുയർത്തുന്നത് തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം ആവർത്തിച്ചു.




