പൗരത്വ ഭേദഗതി പ്രക്ഷോഭം: 629 കേസുകൾ പിൻവലിച്ചു; ഒരു കേസ് അന്വേഷണഘട്ടത്തിലെന്നും മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 629 കേസുകൾ ഇതിനോടകം പിൻവലിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "പൗരത്വ ഭേദഗതി നിയമത്ത…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 629 കേസുകൾ ഇതിനോടകം പിൻവലിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 629 കേസുകൾ ഇതിനോടകം കോടതിയിൽ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ ഇതിനോടകം പിൻവലിക്കാനുള്ള സമ്മതം നൽകി കഴിഞ്ഞിട്ടുണ്ട്. ഇതിൻമേൽ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്.
അന്വേഷണ ഘട്ടത്തിൽ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീർപ്പാക്കാൻ സർക്കാരിൽ അപേക്ഷ നൽകണം. അങ്ങനെ അപേക്ഷ നൽകാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളു"- മുഖ്യമന്ത്രി പറഞ്ഞു.
"പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് 835 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 629 കേസുകൾ ഇതിനോടകം കോടതിയിൽ നിന്ന് ഇല്ലാതായി കഴിഞ്ഞു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 206 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ ഇതിനോടകം പിൻവലിക്കാനുള്ള സമ്മതം നൽകി കഴിഞ്ഞിട്ടുണ്ട്. ഇതിൻമേൽ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്.
അന്വേഷണ ഘട്ടത്തിൽ ഉള്ളത് കേവലം ഒരേ ഒരു കേസ് മാത്രമാണ്. കേസ് തീർപ്പാക്കാൻ സർക്കാരിൽ അപേക്ഷ നൽകണം. അങ്ങനെ അപേക്ഷ നൽകാത്തതും ഗുരുതരസ്വഭാവമുള്ളതുമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടതുമായ കേസുകൾ മാത്രമേ തുടരുന്നുള്ളു"- മുഖ്യമന്ത്രി പറഞ്ഞു.




