The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ചെങ്ങന്നൂർ – പമ്പ റെയിൽപാത: ഇരട്ടപ്പാതയെങ്കിൽ ചെലവ് 8000 കോടി; ഒറ്റവരിയെങ്കിൽ 6000

നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്ന…

Kerala01 Feb 2024, 11:48 PM 31,327
ചെങ്ങന്നൂർ – പമ്പ റെയിൽപാത: ഇരട്ടപ്പാതയെങ്കിൽ ചെലവ് 8000 കോടി; ഒറ്റവരിയെങ്കിൽ 6000
നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ കരട് എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേ ധനകാര്യ വിഭാഗം പരിശോധിക്കുകയാണ്.

ധനവിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി റെയിൽവേ ബോർഡിന്റെ അനുമതിക്കായി അയയ്ക്കും. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാതയിൽ വന്ദേഭാരത് പോലെയുളള വേഗം കൂടിയ ട്രെയിനുകളോടിക്കാനാണു ശുപാർശ. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനായി ഇരട്ടപ്പാത തന്നെ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 4 സ്റ്റേഷനുകളാണു ശുപാർശ ചെയ്തിരിക്കുന്നത്. 180 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതയിൽ 3 മുതൽ 5 മിനിറ്റ് വരെ ഇടവേളയിൽ ട്രെയിനുകളോടിക്കാൻ കഴിയും. ഇതിനായി ഓട്ടമാറ്റിക് സിഗ്‌നലിങും പാതയിലുണ്ടാകും.


60 കിമീ ദൂരമുള്ള പാതയിൽ 45–50 മിനിറ്റ് കൊണ്ടു ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്താൻ കഴിയും. വിശദമായ പദ്ധതി റിപ്പോർട്ടിന് അനുമതി ലഭിക്കാൻ ഒരു വർഷം വേണ്ടി വരും. ഡിപിആറിന് അനുമതി ലഭിച്ചാൽ 6 വർഷം കൊണ്ടു പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നു അധികൃതർ പറഞ്ഞു. ഭൂമിയേറ്റെടുക്കാൻ 2 വർഷം, നിർമാണത്തിനും അനുബന്ധ ജോലികൾക്കും 4 വർഷവും വേണ്ടി വരും. കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ഭാവിയിൽ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമ്പോൾ ആ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഗതാഗത മാർഗമെന്ന നിലയിലാണു വേഗപാത പരിഗണിക്കുന്നത്. 30 ശതമാനം തുരങ്കങ്ങളിലൂടെയും 20 ശതമാനം വയഡക്ടുകളിലൂടെയുമാണ് പാത കടന്നു പോവുക. വന മേഖലയിലാണു തുരങ്കങ്ങൾ നിർമിക്കുക.  ഭൂമി ഏറ്റെടുക്കാനുള്ള ചെലവും തുരങ്കങ്ങളുടെ നിർമാണ ചെലവുമാണ് പദ്ധതിത്തുക കൂടാൻ കാരണം.

Share this story

Share

Related Stories