ചെങ്ങന്നൂർ – പമ്പ റെയിൽപാത: ഇരട്ടപ്പാതയെങ്കിൽ ചെലവ് 8000 കോടി; ഒറ്റവരിയെങ്കിൽ 6000
നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്ന…

നിർദിഷ്ട ചെങ്ങന്നൂർ – പമ്പ റെയിൽപാതയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 8000 കോടി രൂപ. ഇരട്ടപ്പാതയായി നിർമിക്കുകയാണെങ്കിൽ 8000 കോടി രൂപയും ഒറ്റവരി പാതയാണെങ്കിൽ 6000 കോടി രൂപയുമാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ കരട് എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേ ധനകാര്യ വിഭാഗം പരിശോധിക്കുകയാണ്.
ധനവിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി റെയിൽവേ ബോർഡിന്റെ അനുമതിക്കായി അയയ്ക്കും. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാതയിൽ വന്ദേഭാരത് പോലെയുളള വേഗം കൂടിയ ട്രെയിനുകളോടിക്കാനാണു ശുപാർശ. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനായി ഇരട്ടപ്പാത തന്നെ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 4 സ്റ്റേഷനുകളാണു ശുപാർശ ചെയ്തിരിക്കുന്നത്. 180 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതയിൽ 3 മുതൽ 5 മിനിറ്റ് വരെ ഇടവേളയിൽ ട്രെയിനുകളോടിക്കാൻ കഴിയും. ഇതിനായി ഓട്ടമാറ്റിക് സിഗ്‌നലിങും പാതയിലുണ്ടാകും.
60 കിമീ ദൂരമുള്ള പാതയിൽ 45–50 മിനിറ്റ് കൊണ്ടു ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്താൻ കഴിയും. വിശദമായ പദ്ധതി റിപ്പോർട്ടിന് അനുമതി ലഭിക്കാൻ ഒരു വർഷം വേണ്ടി വരും. ഡിപിആറിന് അനുമതി ലഭിച്ചാൽ 6 വർഷം കൊണ്ടു പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നു അധികൃതർ പറഞ്ഞു. ഭൂമിയേറ്റെടുക്കാൻ 2 വർഷം, നിർമാണത്തിനും അനുബന്ധ ജോലികൾക്കും 4 വർഷവും വേണ്ടി വരും. കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഭാവിയിൽ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമ്പോൾ ആ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഗതാഗത മാർഗമെന്ന നിലയിലാണു വേഗപാത പരിഗണിക്കുന്നത്. 30 ശതമാനം തുരങ്കങ്ങളിലൂടെയും 20 ശതമാനം വയഡക്ടുകളിലൂടെയുമാണ് പാത കടന്നു പോവുക. വന മേഖലയിലാണു തുരങ്കങ്ങൾ നിർമിക്കുക. ഭൂമി ഏറ്റെടുക്കാനുള്ള ചെലവും തുരങ്കങ്ങളുടെ നിർമാണ ചെലവുമാണ് പദ്ധതിത്തുക കൂടാൻ കാരണം.
ധനവിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി റെയിൽവേ ബോർഡിന്റെ അനുമതിക്കായി അയയ്ക്കും. ശബരിമല സീസണിൽ മാത്രം തുറക്കുന്ന പാതയിൽ വന്ദേഭാരത് പോലെയുളള വേഗം കൂടിയ ട്രെയിനുകളോടിക്കാനാണു ശുപാർശ. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനായി ഇരട്ടപ്പാത തന്നെ നിർമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 4 സ്റ്റേഷനുകളാണു ശുപാർശ ചെയ്തിരിക്കുന്നത്. 180 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതയിൽ 3 മുതൽ 5 മിനിറ്റ് വരെ ഇടവേളയിൽ ട്രെയിനുകളോടിക്കാൻ കഴിയും. ഇതിനായി ഓട്ടമാറ്റിക് സിഗ്‌നലിങും പാതയിലുണ്ടാകും.
60 കിമീ ദൂരമുള്ള പാതയിൽ 45–50 മിനിറ്റ് കൊണ്ടു ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്താൻ കഴിയും. വിശദമായ പദ്ധതി റിപ്പോർട്ടിന് അനുമതി ലഭിക്കാൻ ഒരു വർഷം വേണ്ടി വരും. ഡിപിആറിന് അനുമതി ലഭിച്ചാൽ 6 വർഷം കൊണ്ടു പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നു അധികൃതർ പറഞ്ഞു. ഭൂമിയേറ്റെടുക്കാൻ 2 വർഷം, നിർമാണത്തിനും അനുബന്ധ ജോലികൾക്കും 4 വർഷവും വേണ്ടി വരും. കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഭാവിയിൽ ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുമ്പോൾ ആ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഗതാഗത മാർഗമെന്ന നിലയിലാണു വേഗപാത പരിഗണിക്കുന്നത്. 30 ശതമാനം തുരങ്കങ്ങളിലൂടെയും 20 ശതമാനം വയഡക്ടുകളിലൂടെയുമാണ് പാത കടന്നു പോവുക. വന മേഖലയിലാണു തുരങ്കങ്ങൾ നിർമിക്കുക. ഭൂമി ഏറ്റെടുക്കാനുള്ള ചെലവും തുരങ്കങ്ങളുടെ നിർമാണ ചെലവുമാണ് പദ്ധതിത്തുക കൂടാൻ കാരണം.




