The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്മദ്യക്കമ്പനികളെ സഹായിക്കാൻ ധനബിൽ തിടുക്കത്തിൽ പാസ്സാക്കി; സർക്കാരിന്റേത് കോർപ്പറേറ്റ് മുഖമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ വി. ഡി. സതീശൻ സർക്കാരിന്റെ അനുമതിനാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്ബിജെപി കൗൺസിലർ ആർ. സുഗതനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ആയുധം കണ്ടെത്താൻ തെളിവെടുപ്പ്എഫ്സിആർഎ (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസ്സാക്കിഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു; 14-ാം നൂറ്റാണ്ടില്‍ അഞ്ച് കോടി പേരുടെ ജീവനെടുത്ത അപൂര്‍വ രോഗം

വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് യുഎസിലെ ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ.മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ മരണത്തിലേക്ക് തള്ളിവിടാന്‍ രോഗത്…

Kerala15 Feb 2024, 12:39 AM 23,401
അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു; 14-ാം നൂറ്റാണ്ടില്‍ അഞ്ച് കോടി പേരുടെ ജീവനെടുത്ത അപൂര്‍വ രോഗം
വളർത്തു മൃഗങ്ങളില്‍ നിന്ന് പകരുന്ന അപൂർവ രോഗമായ ബ്യൂബോണിക് പ്ലേഗ് യുഎസിലെ ഒറിഗോണില്‍ കണ്ടെത്തിയതായി അധികൃതർ.

മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിനെ മരണത്തിലേക്ക് തള്ളിവിടാന്‍ രോഗത്തിന് സാധിച്ചിരുന്നു. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പകർച്ചവ്യാധിയുടെ സമയത്തായിരുന്നു ഇത്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ രോഗം പടരുന്നത് വളരെ അപൂർവമാണെന്നാണ് വിലയിരുത്തല്‍.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയായ വ്യക്തിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വളർത്തു പൂച്ചയില്‍ നിന്നായിരിക്കാം രോഗം പകർന്നതെന്നും അധികൃതർ പറഞ്ഞു. രോഗം ബാധിച്ചയാളുമായും വളർത്തുപൂച്ചയുമായും സമ്ബർക്കത്തിലേർപ്പെടാന്‍ സാധ്യതയുള്ള എല്ലാവർക്കും മരുന്ന് നല്‍കിയതായി ഡെഷ്യൂട്ട്സ് കൗണ്ടി മെഡിക്കല്‍ ഓഫിസർ ഡോ. റിച്ചാർഡ് ഫോസെറ്റ് അറിയിച്ചു.

രോഗമുള്ള മൃഗവുമായി സമ്ബർക്കം പുലർത്തിയതിന് എട്ട് ദിവസങ്ങള്‍ക്കുശേഷം മാത്രമായിരിക്കും ലക്ഷണങ്ങള്‍ പ്രകടമാകുക എന്നകാര്യവും അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

യെർസിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. ചെള്ളുകളെ ഹോസ്റ്റായി മാറ്റുന്ന ഇവ മൃഗങ്ങളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. രോഗം കണ്ടെത്തുന്നത് വൈകിയാല്‍ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ സാധ്യതയുണ്ട്.

പനി, ഓക്കാനം, ക്ഷീണം, വിറയല്‍, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം നേരത്തെ കണ്ടെത്താനായില്ലെങ്കില്‍ ബ്യൂബോണിക് പ്ലേഗിന് ശ്വാസകോശത്തെ ബാധിക്കുന്ന അപകടകാരിയായ ന്യൂമോണിക് പ്ലേഗായി മാറാന്‍ കെല്‍പ്പുള്ളതാണ്.

ഡെഷ്യൂട്ട്സ് കൗണ്ടി സ്വദേശിയില്‍ രോഗനിർണയം തുടക്കത്തിലേ നടത്താനായതിനാല്‍ സമൂഹത്തില്‍ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും അന്വേഷണത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പടർന്നതായി കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. ഒറിഗോണില്‍ അവസാനം പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2015ലാണ്. 14-ാം നൂറ്റാണ്ടില്‍ സംഭവിച്ച വ്യാപനത്തില്‍ അഞ്ച് കോടി പേരാണ് മരണപ്പെട്ടത്.

Share this story

Share

Related Stories